Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴാറ്റൂർ: സമര സമിതി...

കീഴാറ്റൂർ: സമര സമിതി നേതാക്കളുമായി നിതിൻ ഗഡ്കരി കൂടിക്കാഴ്ച നടത്തും

text_fields
bookmark_border
കീഴാറ്റൂർ: സമര സമിതി നേതാക്കളുമായി നിതിൻ ഗഡ്കരി കൂടിക്കാഴ്ച നടത്തും
cancel

ന്യൂഡൽഹി: കീഴാറ്റുർ ബൈപ്പാസ് സമരത്തിലെ വയൽകിളികളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കൂടിക്കാഴ്ച നടത്തുമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ആഗസ്ത് മൂന്നിന് മന്ത്രാലയത്തിൽ നടക്കുന്ന ചർച്ചയിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സംസ്ഥാന ബി.ജെ.പി എം.പിമാരും നേതാക്കളും പെങ്കടുക്കും. കേരള സർക്കാറിനെ പ്രതിനിധീകരിച്ച് ചർച്ചയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. 

കീഴാറ്റൂർ ബൈപാസിെൻറ നിലവിലെ അലൈമെൻറ് മാറ്റണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചർച്ച. തിങ്കളാഴ്ച നിതിൻ ഗഡ്കരിയുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ചർച്ച നടത്തി. ബി.ജെ.പി ബൈപാസിന് എതിരല്ലെന്നും എന്നാൽ നിലവിലെ അലൈമെൻറിന് പകരം വയൽ നശിപ്പിക്കാതെയുള്ള ബദൽ പാതയുടെ കരട്  മന്ത്രിയുടെ മുന്നിൽ നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. 

ദേശീയ പാതയിൽ തിരുത്തിയിലെ സമരക്കാരെയും ചർച്ചയിലേക്ക് ക്ഷണിക്കും. വ്യവസായിയുടെ ഭൂമി സംരക്ഷിക്കാൻ വേണ്ടി തിരുത്തിയിൽ നേെരയുള്ള അലൈമെൻറ് തിരുത്തി എസ് മോഡലിലാണ് സർക്കാർ തയാറാക്കിയിരിക്കുന്നത്. പട്ടിക ജാതിക്കാരായ 28 കുടുംബങ്ങളുടെ വീടും നുറ്റാണ്ടുകളായി ആരാധിക്കുന്ന അമ്പലവുമാണ് നഷ്ട്ടപ്പെടുന്നത്. കീഴാറ്റുരിൽ മാഫിയകൾ കുന്നുകൾ വാങ്ങികൂട്ടിയിട്ടുണ്ട്. ബൈപ്പാസിെൻറ കാര്യത്തിൽ കേരള സർക്കാറിനും സി.പി.എമ്മിനും പിടിവാശിയാണ്. ബദൽ പാത ചർച്ച ചെയ്യാൻപോലും പാടില്ലെന്ന നിലപാടാണ് സർക്കാറിനുള്ളത്. കീഴാറ്റുർ ബൈപ്പാസ് നിർമാണം നിർത്തിവെക്കാൻ  സംസ്ഥാനത്തിെൻറ ചുമതലയുള്ള സമതിക്ക് നിർദേശം പോയതായി ആണ് അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsNitin GadkariKeezhattur ActivistsKeezhattur
News Summary - Nithin Gadkari Meets Keezhattur Activists-Kerala News
Next Story