പെരിയാറിൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് അധികൃതർ
text_fieldsകൊച്ചി: ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നുനിൽക്കുന്നതുകൊണ്ട് ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ സി.കെ. ശ്രീകല അറിയിച്ചു. ഇടമലയാർ ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ 25 ശതമാനം മാത്രമാണ് വെള്ളം. വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ഡാമിലെ വെള്ളത്തിെൻറ ലെവൽ ഉയർന്നിട്ടില്ല.
ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. പരമാവധി സംഭരണശേഷി 169 മീറ്ററാണ്. വൈദ്യുതി ഉൽപാദനത്തിനുശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറിൽനിന്ന് ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത്. ഭൂതത്താൻകെട്ട് ബാരേജിൽനിന്ന് ജലസേചനത്തിനായുള്ള പമ്പിങ് താരതമ്യേന കുറച്ചിട്ടുണ്ട്.
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിലും ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നുമാണ് ബാരേജിെൻറ ഷട്ടറുകൾ തുറന്നത്. ഇത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വർധന ഉണ്ടാക്കുന്നില്ല. എല്ലാ മൺസൂൺ കാലത്തും ബാരേജിെൻറ ഷട്ടറുകൾ തുറന്നുവെക്കാറാണ് പതിവ്. വേനൽക്കാലത്ത് മാത്രമാണ് ജലസേചനത്തിനായി ഷട്ടറുകൾ അടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.