സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയില്‍ മുന്‍ കേരള പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്കാരനായ സി.പി.എം നേതാവ് എ.ജെ. സുകാര്‍ണോക്ക് കോടതി 25,000 രൂപ പിഴയും വിധിച്ചു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് നടപടി. പിഴ മാസത്തിനകം ലീഗൽ സർവിസ് അതോറിറ്റിയിൽ നിക്ഷേപിക്കണം.
കോടതിയുടെ സമയം നഷ്ടെപ്പടുത്തുന്ന ഇത്തരം ‘പൊതുതാൽപര്യ’ പരാതികള്‍ അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മെഡിക്കല്‍ അവധിയെടുത്ത കാലത്തെ ശമ്പളം ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് സുകാര്‍ണോയുടെ പരാതി. കൂടാതെ, കെ.എസ്.എഫ്.സി ചെയര്‍മാനായിരിക്കെ വായ്പ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് മറ്റൊരു പരാതിയും നൽകി. രണ്ട് പരാതികളിലും ത്വരിതാന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹൈകോടതി അത് റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് സുകാര്‍ണോ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും സുകാർണോ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.