ബധിര-മൂക വിശേഷണം വേണ്ട; കേൾവിക്ക് ബുദ്ധിമുട്ടുള്ളവർ എന്നു മതി -ഹൈകോടതി
text_fieldsകൊച്ചി: ബധിരനും മൂകനും എന്നതടക്കം വിശേഷണങ്ങൾ തെറ്റാണെന്നും കേൾവിക്ക് തകരാർ ഉള്ളവരെ കേൾവിക്ക് ബുദ്ധിമുട്ട് നേരിടുന്നവർ എന്നേ പറയാവൂ എന്നും ഹൈകോടതി. ബധിരയും മൂകയുമാണ് എതിർ കക്ഷി എന്ന ഹരജിയിലെ വിശേഷണം തിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേൾവിക്ക് ബുദ്ധിമുട്ട് നേരിടുന്ന യുവതി കുടുംബകോടതിയിൽ നൽകിയ ഹരജിയിൽ കേസ് നടത്തിപ്പിനായി സഹായിയെ നിയോഗിച്ചിരുന്നു. ഇതിനെതിരെ ഭർത്താവ് നൽകിയ ഉപഹരജി കുടുംബകോടതി തള്ളി. ഇതിനെതിരെ നൽകിയ ഹരജിയിലാണ് എതിർ കക്ഷിയെ ബധിരയും മൂകയും എന്ന് വിശേഷിപ്പിച്ചത്. പ്രയോഗം മധ്യകാലഘട്ടത്തിന്റെ അവശേഷിപ്പാണെന്ന് വിശേഷിപ്പിച്ച കോടതി ഇത് ധാർമികമായും സാങ്കേതികമായും തെറ്റാണെന്നും അഭിപ്രായപ്പെട്ടു.
കേൾവി പരിമിതർ എന്ന വാക്കും ഉചിതമല്ല. ശാസ്ത്രം ഏറെ സഹായ ഉപകരണങ്ങൾ വികസിപ്പിച്ചെങ്കിലും ഇപ്പോഴും കേൾവിക്ക് ബുദ്ധിമുട്ട് നേരിടുന്നവർ വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വന്നെങ്കിലും കേൾവിക്ക് പ്രശ്നമുള്ളവർ സമൂഹത്തിൽ ഒറ്റപ്പെടൽ നേരിടുന്നുണ്ടെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.