കരിപ്പൂർ: പെരിമീറ്റർ റോഡ് നവീകരണമില്ല, റൺവേ റീകാർപെറ്റിങ്ങിന് റീടെൻഡർ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ റീകാർപെറ്റിങ് പ്രവൃത്തിക്കായി റീടെൻഡർ വിളിച്ചു. കഴിഞ്ഞ മാസം റീകാർപെറ്റിങ്ങിനും സെന്‍റർ ലൈൻ ലൈറ്റിങ് സംവിധാനം ഒരുക്കുന്നതിനുമായി വിമാനത്താവള അതോറിറ്റി ടെൻഡർ വിളിച്ചിരുന്നു. എന്നാൽ, പെരിമീറ്റർ റോഡ് നവീകരണവും റീകാർപെറ്റിങ് പ്രവൃത്തിക്കൊപ്പം നടത്താൻ തീരുമാനിച്ച് ഇതും ഉൾപ്പെടുത്തി വീണ്ടും ടെൻഡർ വിളിക്കാനായിരുന്നു ശ്രമം.
കഴിഞ്ഞയാഴ്ച അതോറിറ്റി ആസ്ഥാനത്തുനിന്നെത്തിയ ഉന്നത സംഘത്തിന്‍റെ പരിശോധനക്കു ശേഷമാണ് റീകാർപെറ്റിങ് മാത്രമായി നടത്താൻ തീരുമാനിച്ചത്. തുടർന്നാണ് കഴിഞ്ഞ ദിവസം റൺവേ റീകാർപെറ്റിങ്ങിനും സെന്‍റർ ലൈൻ ലൈറ്റിങ് സംവിധാനത്തിനും മാത്രമായി ടെൻഡർ വിളിച്ചത്.
63.78 കോടി രൂപ ചെലവിൽ 11 മാസ കാലയളവാണ് പ്രവൃത്തിക്കായി അനുവദിച്ചത്. ഇതിൽ രണ്ടു മാസം മഴക്കാലമായാണ് പരിഗണിച്ചിരിക്കുന്നത്.
പ്രവൃത്തി നടക്കുന്ന സമയത്ത് പകൽ 10 മുതൽ ആറുവരെ റൺവേ അടക്കും. പകൽ സമയത്ത് നിലവിലുള്ള വിമാന സർവിസുകൾ പുനഃക്രമീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.