ഹാജരാകാത്തവരുടെ ശമ്പളം പിടിക്കും
text_fieldsതിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് ജോലിക്ക് ഹാജരാകാത്ത സെക്രേട്ടറിയറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ പൊതുഭരണ വകുപ്പിെൻറ നിർദേശം. സെക്രേട്ടറിയറ്റില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ അസിസ്റ്റൻറ് മുതലുള്ള ഉദ്യോഗസ്ഥരുടെ ഇ-ഓഫിസ് ലോഗിൻ ദിവസങ്ങൾ അടിസ്ഥാനമാക്കി ശമ്പളം നൽകാനാണ് നിർദേശം. മേയ് ഒന്ന് മുതലുള്ള ശമ്പളത്തിൽ ഇത് പ്രാബല്യത്തിൽ വരുത്തണമെന്നും പൊതുഭരണ സെക്രട്ടറി കഴിഞ്ഞദിവസം ധനകാര്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് നൽകിയ കുറിപ്പിൽ ശിപാർശ ചെയ്തു.
ഉദ്യോഗസ്ഥരുടെ ഇ-ഓഫിസ് ലോഗിൻ ദിവസങ്ങൾ കുറവാണെങ്കിൽ അതിനനുസരിച്ച് ശമ്പളം കുറവ് ചെയ്യണമെന്നാണ് നിർദേശം. ലോക്ഡൗണ്‍ മുൻനിർത്തി 50 ശതമാനം ഗസറ്റഡ് ഓഫിസര്‍മാരും 33 ശതമാനം നോണ്‍ ഗസറ്റഡ് ജീവനക്കാരും ഹാജരായാല്‍ മതിയെന്നാണ് പൊതുഭരണവകുപ്പ് നേരത്തേ ഉത്തരവിറക്കിയത്. എന്നാല്‍, ഈ അനുപാതപ്രകാരം പോലും ജീവനക്കാര്‍ സെക്രേട്ടറിയറ്റില്‍ ഹാജരാകുന്നില്ലെന്നാണ് പൊതുഭരണവകുപ്പിെൻറ കണ്ടെത്തൽ. പഞ്ചിങ് ഇല്ലാത്തതിനാൽ ഇ-ഓഫിസ് ലോഗിന്‍ അടിസ്ഥാനമാക്കി ഹാജര്‍ കണക്കാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാൽ, െപാതുഭരണവകുപ്പിെൻറ ശിപാർശക്കെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ജീവനക്കാരുടെ സംഘടനകൾക്ക് എതിർപ്പുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജീവനക്കാര്‍ പരാതി പറഞ്ഞതായും അറിയുന്നു. പൊതുഗതാഗത സൗകര്യം ഇല്ലാതെ ജീവനക്കാർ എങ്ങനെ ഓഫിസിലെത്തി ഇ-ലോഗിൻ ചെയ്യുമെന്നാണ് അവരുടെ ചോദ്യം. അണ്ടർ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് ലാപ്ടോപ്പിൽ ഇ-ലോഗിൻ സൗകര്യം നൽകിയിട്ടുള്ളത്. െപാതുഗതാഗത സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്തവരുടെ ശമ്പളം വെട്ടിക്കുറക്കുന്ന നിലപാടിലേക്ക് സർക്കാർ പോകരുതെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.