യുവാവിനെ ആക്രമിച്ച് ബൈക്ക് കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsകയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പെരിയ സ്വദേശി എം.കെ. ഹൗസിൽ നിസാമുദ്ദീനെയാണ് (26) കയ്പമംഗലം എസ്.ഐ കെ.എസ്. സുബിന്ദും സംഘവും അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതി സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്നു. വലപ്പാടുള്ള ഭാര്യവീട്ടിൽ പ്രതി എത്തിയതറിഞ്ഞ് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതി ഏറാക്കൽ സൂരജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മേയ് 29നാണ് ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിൽവെച്ച് ചെന്ത്രാപ്പിന്നി സ്വദേശി തടത്തിൽ വീട്ടിൽ ശരത്തിനെയാണ് ആക്രമിച്ചത്. ഇലക്ട്രീഷ്യനായ ശരത്ത് ജോലികഴിഞ്ഞ് മടങ്ങവെ സൂരജും നിസാമുദ്ദീനും ചേർന്ന് ആക്രമിക്കുകയും ബൈക്കിന് തീവെക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐമാരായ കെ.എസ്. അബ്ദുൽ സലാം, സജിപാൽ, സി.പി.ഒമാരായ വിപിൻദാസ്, ജോജോ, ഹബീബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.