Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഘടകകക്ഷികളുടെ സീറ്റിൽ...

ഘടകകക്ഷികളുടെ സീറ്റിൽ കോൺഗ്രസ് മത്സരിക്കില്ല –ഉമ്മൻ ചാണ്ടി

text_fields
bookmark_border
ഘടകകക്ഷികളുടെ സീറ്റിൽ കോൺഗ്രസ് മത്സരിക്കില്ല –ഉമ്മൻ ചാണ്ടി
cancel

കാസർകോട്: ലോകസഭ തെരഞ്ഞെടുപ്പിൽ ഘടകകക്ഷികളുടെ സീറ്റുകളിൽ കോൺഗ്രസ് മത്സ രിക്കില്ലെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി വ് യക്തമാക്കി. കേരള കോൺഗ്രസ്-എം വൈസ് ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന കേരളയാത്രയുടെ പൊതുസമ്മേളനം കാസർകോട്ട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോട്ടയം സീറ്റുസംബന്ധിച്ച് മാധ്യമങ്ങളിൽ പലതും വരുന്നുണ്ട്. അതിലൊന്നും കാര്യമില്ല. കോട്ടയത്ത് കേരള കോൺഗ്രസ്-എം സ്ഥാനാർഥിതന്നെ മത്സരിക്കും. ഘടകകക്ഷികളുടെ സീറ്റുകൾ പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ല. പരസ്പരവിശ്വാസത്തിലും ധാരണയിലുമാണ് ഘടകകക്ഷികളുമായി മുന്നോട്ടുപോകുന്നത്.

ഇടതുമുന്നണി യു.ഡി.എഫിനെയും കേരള കോൺഗ്രസ്-എമ്മിനെയും ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കോടതി തള്ളിയ ആരോപണങ്ങൾ കുത്തിപ്പൊക്കി കെ.എം. മാണിയെ വേട്ടയാടാൻ ശ്രമിക്കുന്നത്. ഇത് ഇടതുമുന്നണിക്കുതന്നെ തിരിച്ചടിയാകും. നാലാംവട്ടമല്ല നാൽപതുവട്ടം ശ്രമിച്ചാലും കെ.എം. മാണിയെ ഒന്നും ചെയ്യാൻ ഇടതുമുന്നണിക്കാവില്ല. അഴിമതിയും അഴിമതി ആരോപണവും ഒന്നല്ലെന്നും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsLok Sabha Electon 2019
News Summary - oommen chandy congress 2019 elections-kerala news
Next Story