ഉമ്മൻ ചാണ്ടിയുടെ വ്യാജകത്ത്: വിധി വീണ്ടും മാറ്റി
text_fieldsതിരുവനന്തപുരം: സോളാർ ഉപകരണങ്ങളുടെ വിതരണാവകാശം നേടാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജകത്ത് കാട്ടി ലക് ഷങ്ങൾ തട്ടിയെന്ന കേസിെൻറ വിധി പറയുന്നത് വീണ്ടും മാറ്റി. കേസിലെ പ്രതി ബിജു രാധാകൃഷ്ണെൻറ ഹരജിയെ തുടർന്നാണ് കോടതി നടപടി. ഉമ്മൻ ചാണ്ടിയുടെ വ്യാജ കത്ത് കാട്ടി റാസിഖ് അലിയിൽനിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസാണിത്.
വാദിയായ റാസിഖ് അലിയുടെ പക്കൽനിന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയും വ്യാജരേഖ ചമച്ചും തട്ടിപ്പ് നടത്തിയെന്ന തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്നും ഇതിൽ വിചാരണ ആരംഭിച്ചിട്ടില്ലെന്നുമുള്ള വാദമാണ് ബിജു രാധാകൃഷ്ണൻ ഉന്നയിച്ചത്. ഇൗ സാഹചര്യത്തിൽ എങ്ങനെയാണ് അതേ സംഭവത്തിലെ മറ്റൊരു കേസിൽ വിധി പറയുന്നതെന്ന് കാട്ടിയാണ് ബിജുവിെൻറ ഹരജി.
മാർച്ച് 15ന് ഇതുസംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ ചീഫ് മജിസ്‌ട്രേറ്റ് മല്ലിക പൊലീസിനോട് നിർദേശിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.