പ്രവർത്തകർ പൊതിഞ്ഞു; കാൽചതഞ്ഞ് ഉമ്മൻ ചാണ്ടി ചികിത്സതേടി
text_fieldsകാസർകോട്: യു.ഡി.എഫ് പടയൊരുക്കത്തിെൻറ ഉദ്ഘാടനച്ചടങ്ങിനെത്തിയ ഉമ്മൻ ചാണ്ടിയുടെ കാൽ പ്രവർത്തകരുടെ ആവേശത്തിൽ ചതഞ്ഞരഞ്ഞു. ഇടതുകാലിെൻറ ഇടതുവശത്ത് താഴെയായി കാലിെൻറ തൊലി ചതഞ്ഞരഞ്ഞുപോകുകയായിരുന്നു. കാലിൽനിന്ന് രക്തം ഒഴുകിെക്കാണ്ടിരിക്കെ, വേദിയിൽ വേദന സഹിച്ചുെകാണ്ടുതന്നെ മുൻ മുഖ്യമന്ത്രി പ്രസംഗിച്ചു.
സ്റ്റേജിൽവെച്ച് കാലിൽ പ്രാഥമിക പരിചരണം തേടിയശേഷം പിന്നീട് കാസർകോട് നഴ്സിങ് ഹോമിൽ വിശദ പരിശോധന നടത്തി മരുന്നുവെച്ച് കെട്ടിയശേഷം ബാൻഡേജിടുകയായിരുന്നു. തുടർന്ന് കാസർകോട് പടയൊരുക്കത്തിന് നൽകിയ സ്വീകരണത്തിലും പ്രസംഗിച്ചശേഷം മഞ്ചേശ്വരത്ത് ജില്ല പഞ്ചായത്ത് അംഗം ഹർഷദ് േവാർക്കാടിയുടെ വീട്ടിൽ വിശ്രമിച്ചു. തുടർന്ന് രാത്രി 11ന് മംഗളൂരു വിമാനത്താവളംവഴി ദുൈബക്ക് പുറപ്പെടുകയായിരുന്നു. കുടുംബപരമായ ആവശ്യത്തിനാണ് ഉമ്മൻ ചാണ്ടി വിദേശത്ത് പോയതെന്ന് ഹർഷദ് േവാർക്കാടി പറഞ്ഞു. രമേശ് ചെന്നിത്തല, എ.കെ. ആൻറണി എന്നിവർ വേദിയിൽ എത്തിയശേഷമാണ് ഉമ്മൻ ചാണ്ടിയെത്തിയത്. അപ്പോഴേക്കും സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടി കടന്നുവരുന്നുവെന്ന് മൈക്കിൽ വിളിച്ചുപറഞ്ഞതോടെ പ്രവർത്തകർ ഇളകിമറിഞ്ഞു. അദ്ദേഹത്തെ എടുത്തുയർത്തിയാണ് വേദിയിലെത്തിച്ചത്. വേദിയിലെത്തിയ ഉമ്മൻ ചാണ്ടിക്ക് ആദ്യം കസേര കിട്ടിയില്ല. പിന്നീട് ഒരു കസേര കൊണ്ടുവന്ന് അദ്ദേഹത്തിന് നൽകി. വേദനകാരണം കാൽ തടവിക്കൊണ്ടിരുന്നു.
കുറച്ചുസമയം കഴിഞ്ഞ് പി.കെ. കുഞ്ഞാലിക്കുട്ടി വേദിയിലെത്തി. കുഞ്ഞാലിക്കുട്ടിക്ക് കസേരയില്ലെന്ന് കണ്ട ഉമ്മൻ ചാണ്ടി വീണ്ടും എഴുന്നേറ്റ് കസര കുഞ്ഞാലിക്കുട്ടിക്ക് നൽകി. കുറച്ചുകഴിഞ്ഞാണ് ഉമ്മൻ ചാണ്ടിക്ക് കസേര കിട്ടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.