Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഓപറേഷൻ ജാസൂസ്';...

'ഓപറേഷൻ ജാസൂസ്'; കോട്ടയം ആർ.ടി ഓഫിസിൽനിന്ന് 36,050 രൂപ പിടികൂടി

text_fields
bookmark_border
ഓപറേഷൻ ജാസൂസ്; കോട്ടയം ആർ.ടി ഓഫിസിൽനിന്ന് 36,050 രൂപ പിടികൂടി
cancel

കോട്ടയം: ഏജന്‍റുമാർ മുഖേന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ ജില്ലയിലെ ആർ.ടി ഓഫിസുകളിൽ വിജിലൻസ് പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി ആർ.ടി ഓഫിസുകളിലായിരുന്നു മിന്നൽ പരിശോധന.

ആർ.ടി ഓഫിസുകളിലും ഏജന്‍റുമാരുടെ ഓഫിസുകളിലും ഒരേ സമയമായിരുന്നു മിന്നൽ പരിശോധന. കോട്ടയം ആർ.ടി ഓഫിസിൽ നടന്ന പരിശോധനയിൽ ഇവിടെയുണ്ടായിരുന്ന ഏജന്‍റുമാരുടെ പക്കൽനിന്ന് കൃത്യമായ രേഖകളില്ലാത്ത 36,050 രൂപ പിടിച്ചെടുത്തു. ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായും പരിശോധനയിൽ വ്യക്തമായി.

ചങ്ങനാശ്ശേരി ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥന് ഡ്രൈവിങ് സ്കൂൾ ഏജന്‍റുമാർവഴി ഗൂഗിൾ പേയിലൂടെ 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർ.ടി ഓഫിസിലെ ഒരു വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് വിവിധ ഡ്രൈവിങ് സ്കൂൾ ഏജന്‍റുമാർ 15,790 രൂപ നൽകിയതായും വെള്ളിയാഴ്ച മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും വിജിലൻസ് അറിയിച്ചു.

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് 'പരിവാഹൻ' എന്ന സോഫ്റ്റ് വെയർ മുഖേനയാണ് നിലവിൽ അപേക്ഷ സ്വീകരിക്കുന്നത്. ഓൺലെൻ അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം ഫിസിക്കൽ കോപ്പിയും സമർപ്പിക്കേണ്ടതായിട്ടുണ്ട്.

ഈ അവസരത്തിലും നേരിട്ട് വാഹന പരിശോധന നടത്തേണ്ട സന്ദർഭങ്ങളിലും ഉദ്യോഗസ്ഥർ ഏജന്‍റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

പൊതുജനങ്ങൾ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ മനഃപൂർവം താമസിപ്പിക്കുന്നതായും നിരസിക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഏജന്‍റുമാരും ഉദ്യോഗസ്ഥരും തമ്മിൽ അവിഹിതകൂട്ടുകെട്ടുണ്ടെന്നും പരാതിയുണ്ടായിരുന്നു.

ഏജന്‍റുമാർ മുഖാന്തരം സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതായും ആക്ഷേപങ്ങളുണ്ടായിരുന്നു.

ഉദ്യോഗസ്ഥർക്കുവേണ്ടി പണപ്പിരിവ് നടത്തുന്ന ഏജന്‍റുമാരിൽ പലരും ആർ.ടി ഓഫിസിലെ റെക്കോഡുകൾ അനധികൃതമായി സൂക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നേരിട്ട് രജിസ്റ്റേർഡ് തപാലിൽ അയച്ചുകൊടുക്കണമെന്ന് നിഷ്കർഷിക്കുന്ന രേഖകൾ ഏജന്‍റുമാരെ ഏൽപിക്കുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. മിന്നല്‍ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ വിശദമായ തുടർപരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.

അറിയിക്കാം...

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസി‍െൻറ ടോൾ ഫ്രീ നമ്പറായ 1064, 8592900900 നമ്പറുകളിലോ വാട്സ് ആപ് നമ്പറായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Operation Jasooskottayam rto
News Summary - Operation Jasoos-36,050 was seized from Kottayam RT office
Next Story