Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k rail
cancel
Homechevron_rightNewschevron_rightKeralachevron_right'കേന്ദ്ര അനുമതി...

'കേന്ദ്ര അനുമതി പോലുമില്ലാത്ത പദ്ധതിക്ക് തിടുക്കം കൂട്ടുന്നത് അഴിമതിക്ക്'; കെ. റെയിൽ പ്രചാരണ ആയുധമാക്കി പ്രതിപക്ഷം

text_fields
bookmark_border

കോഴിക്കോട്: കെ. റെയിൽ പ്രതിപക്ഷം  തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുന്നു. 25000ത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും 50,000 കടകൾ പൊളിച്ചുമാറ്റുകയും ചെയ്യേണ്ട പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വിഷയത്തിലുള്ള നിലപാട് കടുപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. കെ. റെയിൽ പദ്ധതി പ്രദേശങ്ങളിെലല്ലാം സമരങ്ങൾ ശക്തമാകുന്നതിനിടയിലാണ് പ്രതിപക്ഷനേതാവിെൻറ ഇടപെടൽ. കേന്ദ്ര അനുമതിപോലുമില്ലാത്ത പദ്ധതിക്ക് സ്ഥലമെടുപ്പിന് തിടുക്കം കൂട്ടുന്നത് അഴിമതിക്ക് വേണ്ടിയാെണന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 560 കിലോമീറ്റർ ദൂരം 25 മീറ്റർ വീതിയിൽ സ്ഥലമെടുക്കാനാണ് തീരുമാനം. 1483 ഹെക്ടർ ഭൂമി ഏറ്റെടുക്കണം.145 ഹെക്ടർ വയൽ നികത്തണം.

കുടിയിറക്കപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജ് തയാറായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളുമായോ രാഷ്ട്രീയപാർട്ടികളുമായോ സർക്കാർ ചർച്ച നടത്തിയിട്ടില്ല. കേന്ദ്ര ധനകാര്യമന്ത്രാലയം സ്ക്രീനിങ് കമ്മിറ്റി 2020 ആഗസ്റ്റ് 18ന് പദ്ധതി വിലയിരുത്തിയ ശേഷം ഉപേക്ഷിച്ചതാണ്.

കേന്ദ്രം ഉപേക്ഷിച്ച പദ്ധതിയുമായി സംസ്ഥാന സർക്കാറിന് എങ്ങനെ മുന്നോട്ടുപോകാനാകുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പദ്ധതി നടപ്പാക്കാനുള്ള 13,000 കോടി (29 ശതമാനം തുക) കേന്ദ്രമാണ് നൽകേണ്ടത്. 34,000 കോടി വിദേശത്ത് നിന്ന് കടമെടുക്കണം. കേന്ദ്രം ഉപേക്ഷിച്ച പദ്ധതിക്ക് എങ്ങനെ വിദേശ കടമെടുക്കാൻ പറ്റും?. നിയമാനുസൃത അനുമതി കിട്ടാെത സ്ഥലമേറ്റെടുക്കരുതെന്ന നിലപാടാണ് റവന്യൂ വകുപ്പിന്.

ഒൗട്ട്സോഴ്സിങ് സമ്പ്രദായത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതലയോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടാൽ സ്ഥലമെടുപ്പ്് തുടങ്ങുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൺസൽട്ടൻസി തട്ടിപ്പാണ് മറ്റൊരു ആരോപണം. വിവാദ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയാണ് പദ്ധതി കൺസൽട്ടൻറ്. മൂന്നുവർഷത്തെ കൺസൽട്ടൻസി ഫീസ് 27 കോടിയാണ്. 12.2 കോടി ഇതുവരെ നൽകി. നടക്കുമെന്ന് ഉറപ്പില്ലാത്ത പദ്ധതിക്കാണ് ഇത്രയും രൂപ ഫീസ് നൽകിയെതന്ന്  പ്രതിപക്ഷം ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfK-Rail
News Summary - Opposition uses K. rail campaign as a weapon
Next Story