അന്തരീക്ഷതാപം ഉയരുന്നു; മരുന്നുകളുടെ ഗുണമേന്മയിൽ ആശങ്ക
text_fieldsതിരുവനന്തപുരം: അന്തരീക്ഷതാപം ക്രമാതീതമായി ഉയർന്നതോടെ ജീവൻരക്ഷമരുന്നുകളടക്കം ഒൗഷധങ്ങളുടെ ഗുണമേന്മയെക്കുറിച്ച് പരക്കെ ആശങ്ക. 25 ഡിഗ്രി സെൽഷ്യസ് ക്രമീകരിച്ചുള്ള സംവിധാനങ്ങളിൽ മാത്രമേ മരുന്നുകൾ സൂക്ഷിക്കാവൂ എന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിെൻറ നിബന്ധന. എന്നാൽ, സംസ്ഥാനത്തെ മിക്ക മരുന്നുവിൽപനശാലകളിലും ഇൗ സംവിധാനമില്ല. ഇപ്പോൾ 40 ഡിഗ്രി സെൽഷ്യസിൽ താഴെവരെ ചൂടെത്തിയതോടെ പലമരുന്നുകളുടെയും ഗുണേമേന്മ കുത്തനെ താഴേക്കെത്തിയെന്നാണ് വിലയിരുത്തൽ. മാർച്ച്^ ഏപ്രിൽ മാസങ്ങളിൽ ചൂട് വർധിക്കുന്ന സാഹചര്യം മുന്നിൽകണ്ട് മെഡിക്കൽേഷാപ്പുകളിെലയും ആശുപത്രികളിലെയും മരുന്ന് സൂക്ഷിക്കൽ സംവിധാനങ്ങൾ പരിഷ്കരിക്കണമെന്ന് ഡ്രഗ്സ് കൺേട്രാൾ വിഭാഗവും ആരോഗ്യവകുപ്പും മുൻവർഷങ്ങളിൽ നിർദേശം നൽകിയിരുന്നു. എന്നാൽ, മിക്കയിടത്തും അത്തരം ക്രമീകരണം ഇതുവരെയും ഏർെപ്പടുത്തിയിട്ടില്ല. പനിക്ക് നൽകുന്ന പാരെസറ്റമോൾ അടക്കമുള്ള പലമരുന്നുകളും വേണ്ടത്ര ഫലിക്കുന്നില്ലെന്ന് ഡോക്ടർമാർതന്നെ അഭിപ്രായപ്പെടുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ മരുന്ന് വിൽപനശാലകൾ, ആശുപത്രികൾ തുടങ്ങിയിടങ്ങളിൽ അതീവശ്രദ്ധയോടെയും ജാഗ്രതയോടെയും നിർദിഷ്ട ഉൗഷ്മാവിൽ മരുന്ന് സൂക്ഷിക്കണമെന്നും കാലാവധി അവസാനിക്കാത്ത മരുന്നുകൾമാത്രമേ വിൽപന നടത്താവൂവെന്നും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിർേദശം നൽകിയിട്ടുണ്ട്. 25 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ മരുന്നുകൾ സൂക്ഷിക്കണം എന്നതാണ് പൊതുചട്ടമെങ്കിലും 12 മുതൽ 15 ഡിഗ്രി സെൽഷ്യസിൽ വേണം മരുന്നുകൾ സൂക്ഷിക്കേണ്ടതെന്നാണ് മരുന്ന് കമ്പനികളുടെ നിർേദശം. അമിതചൂട് ആരോഗ്യമേഖലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
വാക്സിൻ, ഇൻസുലിൻ തുടങ്ങിയ വിഭഗത്തിൽപെടുന്ന മരുന്നുകൾ 2.8 സെൽഷ്യസിൽ കോൾഡ് സ്റ്റോറേജിൽ വേണം സൂക്ഷിക്കേണ്ടത്. രക്തം, അനുബന്ധഘടകങ്ങൾ എന്നിവ ഫ്രീസറിൽ സൂക്ഷിക്കേണ്ട ഗണത്തിൽപെടുന്നവയുമാണ്. ഇക്കാര്യങ്ങളിൽ ബന്ധപ്പെട്ട വിഭാഗങ്ങൾ സൂക്ഷ്മത പുലർത്തണമെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിർേദശിച്ചു.
കൂടാതെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് രോഗികൾക്ക് നൽകുന്ന മരുന്നുകളും മറ്റ് ആൻറിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയോടെ ആവശ്യത്തിനും ആവശ്യമുള്ള അളവിലും ആവശ്യമുള്ള സമയത്തേക്കും മാത്രമേ നൽകാവൂ. ഇത്തരത്തിൽ നൽകുന്ന മരുന്നുകളുടെ വിവരങ്ങൾ മെഡിക്കൽ ഷോപ്പുകൾ കൃത്യമായി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർെക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസി. ഡ്രഗ്സ് കൺട്രോളർ പി.കെ. ശ്രീകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.