പാലാ: മാണി സി. കാപ്പൻ പത്രിക നൽകി
text_fieldsകോട്ടയം: പാലായിലെ ഇടതു സ്ഥാനാർഥി മാണി സി. കാപ്പനെതിരെ അഞ്ച് വണ്ടിച്ചെക്ക് കേസുക ൾ. നാെലണ്ണത്തിൽ കോടതിയിൽ കുറ്റപത്രം നൽകി. ബിസിനസുമായി ബന്ധപ്പെട്ട് ബോറിവോലിയി ൽ നാലും കോട്ടയത്ത് ഒരുകേസുമാണുള്ളത്. പൊലീസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയ തിനു കോടതിയിൽ പിഴയടച്ചതായും പത്രികക്കൊപ്പം സർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ദിനേഷ് മേനോനാണ് ചെക്ക് പാസായില്ലെന്ന് കാട്ടി കേസ് നൽകിയത്.
കൃഷി ഭൂമിയടക്കം മാണി സി. കാപ്പന് 16.7 കോടിയും ഭാര്യ ആലീസിെൻറ പേരിൽ 10.5 കോടിയും വിലമതിക്കുന്ന ഭൂമിയുണ്ട്. ഇരുവർക്കും വിവിധ ബാങ്കുകളിലായി 42.44 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മാണി സി. കാപ്പന് 15 പവനും ഭാര്യയുടെ കൈവശം 100 പവൻ സ്വർണവുമുണ്ട്. ഇന്ത്യ വിഷൻ, മംഗളൂരു റിഫൈനറി എന്നിവിടങ്ങളിൽ കാപ്പനും ഭാര്യക്ക് എ.വി.ടി, ഐ.എൻ.ജി ലൈഫ്, റിലയൻസ്, നാഗാർജുന, മോർഗൻ സ്റ്റാൻലി എന്നിവിടങ്ങളിലും ഓഹരികളുണ്ട്. മാരുതി സ്വിഫ്റ്റ്, ഇന്നോവ ക്രിസ്റ്റ എന്നീ വാഹനങ്ങളുമുണ്ട്. വാഹന വായ്പയടക്കം കാപ്പന് 4.3 കോടിയുടെയും ഭാര്യക്ക് 1.31 കോടിയുടെയും ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രവിത്താനത്തെ ളാലം ബ്ലോക്ക് ഓഫിസിൽ വണാധികാരി ബി.ഡി.ഒ ദില്‍ഷാദ് മുമ്പാകെയാണ് മാണി സി. കാപ്പൻ പത്രിക സമർപ്പിച്ചത്. പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം ഓട്ടോ തൊഴിലാളികള്‍ സംഭാവനയായി നല്കി. ളാലം പള്ളി റോഡിലൂടെ റോഡ് ഷോയുമുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.