പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് അനീഷിന്‍റെ പിതാവ് ആറുമുഖന്‍
text_fieldsകൊല്ലപ്പെട്ട അനീഷിന്‍റെ പിതാവ് അറുമുഖൻ
പാലക്കാട്: കുഴൽമന്ദം തേങ്കുറുശ്ശിയിലെ ജാതിക്കൊലയിൽ കൂടുതൽ വെളിപ്പെടുത്തലുമായി അനീഷിന്‍റെ പിതാവ് ആറുമുഖന്‍. അനീഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആറുമുഖന്‍ പറഞ്ഞു. വീട്ടിലെത്തിയ അമ്മാവൻ സുരേഷ് ഹരിതയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാലു തവണ സുരേഷ് വീട്ടിൽ വന്നിരുന്നു. ഒരു ഞായറാഴ്ച ദിവസം വീട്ടിൽ വന്ന സുരേഷ് താൻ മടക്കി അയച്ചിരുന്നു.
കുട്ടികൾ ഒാൺലൈൻ ക്ലാസിന് ഉപയോഗിച്ചിരുന്ന ഫോൺ സുരേഷ് ബലമായി എടുത്തു കൊണ്ടു പോയിരുന്നു. പൊലീസിൽ പരാതി നൽകിയപ്പോൾ തെരഞ്ഞെടുപ്പിന്‍റെ ജോലിയിലാണെന്നാണ് എസ്.ഐ പറഞ്ഞത്.
ഹരിതയെ ഫോണിൽ വിളിച്ച പിതാവ് പ്രഭുകുമാർ, 90 ദിവസം മാത്രമേ അനീഷ് ജീവിച്ചിരിക്കൂവെന്ന് ഭീഷണിപ്പെടുത്തി. അതുപോലെ മകനെ അവർ കൊലപ്പെടുത്തിയെന്നും അറുമുഖൻ മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.