Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവമോര്‍ച്ച നേതാവിെൻറ...

യുവമോര്‍ച്ച നേതാവിെൻറ ദുരൂഹമരണം: സംശയകരമായ ഒന്നും കണ്ടെത്താനായില്ല 

text_fields
bookmark_border
യുവമോര്‍ച്ച നേതാവിെൻറ ദുരൂഹമരണം: സംശയകരമായ ഒന്നും കണ്ടെത്താനായില്ല 
cancel

ആറ്റിങ്ങല്‍: യുവമോര്‍ച്ച നേതാവിെൻറ ദുരൂഹമരണം സംബന്ധിച്ച് സംശയകരമായ യാതൊന്നും മൂന്നാം ദിവസത്തെ അന്വേഷണത്തിലും കണ്ടെത്താനായില്ല. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും കാത്തിരിക്കുകയാണ് പൊലീസ്. ആത്മഹത്യക്ക് ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ കേസെടുക്കും.യുവമോര്‍ച്ച പാലക്കാട് ജില്ല സെക്രട്ടറിയും ഒറ്റപ്പാലം കണിയാംപറമ്പില്‍ വാഴപ്പിള്ളി വീട്ടില്‍ രാജെൻറ മകനുമായ ലാലു എന്ന സജിന്‍രാജിനെ (34) വ്യാഴാഴ്ച രാവിലെയാണ് ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്തിന് സമീപം കടവരാന്തയില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. തന്നെ അപായപ്പെടുത്തിയതാെണന്ന മരണമൊഴിയാണ് ദുരൂഹതയുണ്ടെന്ന സംശയത്തിലേക്ക് നയിച്ചത്. എന്നാൽ, ആത്മഹത്യ തന്നെയാണെന്ന സ്ഥിരീകരണത്തിലേക്കാണ് പൊലീെസത്തുന്നത്. ആറ്റിങ്ങല്‍ എസ്.ഐ തന്‍സീമിെൻറ നേതൃത്വത്തിലെ പൊലീസ് സംഘം ശനിയാഴ്ച പാലക്കാെടത്തി സുഹൃത്തുക്കളും ബന്ധുക്കളും ബി.ജെ.പി പ്രവര്‍ത്തകരായ വ്യക്തികളുമായി സംസാരിച്ചിരുന്നു. 

സോഷ്യല്‍ മീഡിയയിലൂടെ ആത്മഹത്യ സൂചന നൽകി സജിന്‍രാജ് ആശയവിനിമയം നടത്തിയ വ്യക്തികളെയാണ് പൊലീസ് സമീപിച്ചത്. സമാന്തര രഹസ്യാന്വേഷണവും നടക്കുന്നു. സജിന്‍രാജുമായി സൗഹൃദമുണ്ടായിരുന്ന തൃശൂര്‍ സ്വദേശിനിയായ സ്ത്രീയില്‍നിന്ന് മൊഴിരേഖപ്പെടുത്തും. നിലവില്‍ ലഭ്യമായ വിവരങ്ങളെല്ലാം സജിന്‍രാജിേൻറത് ആത്മഹത്യയാെണന്ന നിലയിലാണ്. സജിന്‍രാജ് അയച്ചിട്ടുള്ള മെസേജുകള്‍, പെട്രോള്‍ കുപ്പിയിലെ വിരലടയാളം എന്നിവ ഇത് സ്ഥിരീകരിക്കുന്നു. 
ദേഹത്തേറ്റ പൊള്ളല്‍ സംബന്ധിച്ച ഫോറന്‍സിക് വിലയിരുത്തലും ആത്മഹത്യ ചെയ്തതാെണന്ന സ്ഥിരീകരണമാണ് നല്‍കുന്നത്. ഒരാള്‍ കാര്‍ തടഞ്ഞ് വിളിച്ചിറക്കി പെട്രോള്‍ ഒഴിച്ച് കത്തിച്ചതായാണ് സജിന്‍രാജ് പറഞ്ഞത്. ഈ മൊഴിയാണ് സംഭവം വിവാദമാക്കിയതും വിശദമായ അന്വേഷണത്തിലേക്ക് നയിച്ചതും. മൊഴി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ സജിന്‍രാജ് മരിച്ചത് തുടര്‍ തെളിവെടുപ്പിനും വിശദമായ മൊഴിശേഖരണത്തിനുമുള്ള സാധ്യതകൾ അവസാനിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamampalakkaddeathkerala newsmalayalam newsyuva morcha leader
News Summary - palakkad yuva morcha leader death kerala news, malayalam news, madhyamam
Next Story