പാലത്തായി: പെൺകുട്ടിയുടെ മൊഴിയെടുക്കൽ തുടരുന്നു
text_fieldsകണ്ണൂർ: പാലത്തായിയിൽ പീഡനകേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പീഡനത്തിന് ഇരയായ പെൺകുട്ടിയിൽനിന്ന് മൊഴിയെടുക്കുന്നത് തുടരുന്നു. എ.എസ്.പി രേഷ്മ രമേഷിെൻറ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ കൗൺസിലർമാരും ബുധനാഴ്ചയും പെൺകുട്ടിയുടെ വീട്ടിലെത്തി. െചാവ്വാഴ്ചയും സംഘം വീട്ടിലെത്തി പെൺകുട്ടിയുമായി സംസാരിച്ചിരുന്നു. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ൈക്രംബ്രാഞ്ച് സംഘം പെൺകുട്ടിയുെട വീട്ടിലെത്തുന്നത്.
ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി ചൈൽഡ് ലൈനിലും പൊലീസിനും നേരത്തേ നൽകിയ മൊഴി. ഇതനുസരിച്ച് പാനൂർ പൊലീസ് പോസ്കോ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, പിന്നീട് േകസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് തലശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ വകുപ്പുകൾ ഒഴിവാക്കി. തൊട്ടടുത്ത ദിവസം പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്ത് വെളിപ്പെടുത്തിയതും വിവാദമായിരുന്നു.
ഇതേതുടർന്ന് പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതിയുടെ അടിസ്ഥാനത്തിലാണ് എ.എസ്.പി രേഷ്മ രമേഷിനെയും കാസർകോട് ജില്ല പൊലീസ് മേധാവി ഡി. ശിൽപയെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. പെൺകുട്ടിയിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം നേരിട്ട് രേഖപ്പെടുത്തുന്ന മൊഴി കേസിെൻറ ഭാവിയിൽ നിർണ്ണായകമാണ്. കൗൺസിലർമാരുടെ കൂടി സഹായത്തോടെ കൃത്യമായ വിവരങ്ങൾ ചോദിച്ചറിയാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.