അപരന് കൂലി 10,000 മുതൽ
text_fieldsതിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ട മത്സരം നടക്കുന്ന വാർഡുകളിലാണ് അപരന്മാർ സ്ഥാനാർഥിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. അവർ പിടിക്കുന്ന ഓരോ വോട്ടും ചിലപ്പോൾ പരാജയത്തിന് കാരണമാകാം. വോട്ടർപട്ടിക നോക്കിയാണ് രാഷ്ട്രീയ പാർട്ടികൾ ഒരേ പേരുള്ള ആൾക്കാരെ തപ്പിയെടുക്കുന്നത്.
ചിലപ്പോൾ മറ്റ് വാർഡുകളിൽ നിന്ന് സ്ഥാനാർഥിയുടെ അതേ പേരുള്ളവരെ കൊണ്ടുവരാറുണ്ട്. വാർഡുകളിലെ രാഷ്ട്രീയ സ്ഥിതി കണക്കാക്കി പതിനായിരങ്ങൾ വാങ്ങുന്ന അപരന്മാർ നാട്ടിലുണ്ട്. പാർട്ടിക്കുവേണ്ടി 'സൗജന്യ സേവനം' ചെയ്യുന്നവരുമുണ്ട്.
സൂക്ഷ്മ പരിശോധന ദിവസത്തിലേ അപരനെക്കുറിച്ച് സ്ഥാനാർഥിക്ക് വിവരം ലഭിക്കൂ. പത്രിക പിൻവലിക്കാൻ പ്രലോഭനം മുതൽ ഭീഷണിവരെ മുൻകൂട്ടി കണ്ട് മുങ്ങുന്ന അപരൻ പിന്നെ പൊങ്ങുന്നത് പിൻവലിക്കൽ ദിവസം കഴിഞ്ഞായിരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.