Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബിയിലൂടെ...

കിഫ്ബിയിലൂടെ കോടികളുടെ പദ്ധതികളെന്ന് എ.എൻ. ഷംസീർ; പ്രഖ്യാപനങ്ങൾ നടപ്പായില്ലെന്ന് പ്രതിപക്ഷം

text_fields
bookmark_border
കിഫ്ബിയിലൂടെ കോടികളുടെ പദ്ധതികളെന്ന് എ.എൻ. ഷംസീർ; പ്രഖ്യാപനങ്ങൾ നടപ്പായില്ലെന്ന് പ്രതിപക്ഷം
cancel
camera_alt

അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, എം.പി. അരവിന്ദാക്ഷൻ (തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്)

അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ

  • 1000 കോടി രൂപയുടെ വികസന പദ്ധതികളാണ് തലശ്ശേരി മണ്ഡലത്തിൽ കിഫ്ബി ഫണ്ടിലൂടെ നടപ്പാക്കുന്നതിന് ഭരണാനുമതി ലഭ്യമായിട്ടുള്ളത്.
  • മലബാർ കാൻസർ സെൻറർ ആർ.ടി ബ്ലോക്ക് ആൻഡ് ഒ.പി ബ്ലോക്ക് നവീകരണത്തിന് 81 കോടി, പ്രവൃത്തി ആരംഭിച്ചു.
  • കാൻസർ സെൻററിന് 14 നിലകളിലുള്ള ആധുനിക കെട്ടിട സമുച്ചയത്തിന് 562 കോടി രൂപ അടങ്കലുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു.
  • തലശ്ശേരി കോടതി കോംപ്ലക്സിന് 55 കോടി രൂപ അടങ്കലിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിെൻറ പ്രവൃത്തി തുടങ്ങി.
  • 85.86 കോടി രൂപയുടെ തലശ്ശേരി -കൂത്തുപറമ്പ് കുടിവെള്ള പദ്ധതി തുടങ്ങി.
  • ചമ്പാട് -കോപ്പാലം -തലശ്ശേരി റോഡിന് 69.79 കോടി രൂപക്കുള്ള ഭരണാനുമതി കിട്ടി.
  • കൊടുവള്ളി റെയിൽവേ മേൽപാലം (26.42കോടി) പ്രവൃത്തി തുടങ്ങി.
  • പുളിഞ്ഞോളിക്കടവ് പാലം (15 കോടി), കുണ്ടുചിറ പാലം (10 കോടി) ഭരണാനുമതി.
  • അമ്മയും കുഞ്ഞും ആശുപത്രിക്ക് 53.66 കോടി നൽകി. നിർമാണ പ്രവൃത്തി തുടങ്ങി.
  • പൊതുവിദ്യാഭ്യാസ മേഖലയിൽ വിസ്മയകരമായ മുന്നേറ്റം  ഉണ്ടാക്കി.

എം.പി. അരവിന്ദാക്ഷൻ (തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്)

  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭയായ തലശ്ശേരിയെ കോർപറേഷനാക്കാൻ ഒരു ശ്രമവും ഉണ്ടായില്ല.
  • നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാറ്റ്പാക് പ്രഖ്യാപിച്ച മൂന്ന് റോഡ് പദ്ധതിയും എങ്ങുമെത്തിയില്ല.
  • ടൂറിസം രംഗത്ത് കാര്യമായൊന്നും ചെയ്യാനായില്ല. കോടതി മുതൽ കടൽപാലം വരെയുള്ള പദ്ധതി യാഥാർഥ്യമായില്ല.
  • 30 ഏക്കർ സ്ഥലത്ത് അന്താരാഷ്ട്ര സ്റ്റേഡിയം പണിയുമെന്ന പ്രഖ്യാപനം നടപ്പായില്ല.
  • മലബാർ കാൻസർ സെൻററിനെ പി.ജി ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയാക്കുമെന്ന പ്രഖ്യാപനവും അഞ്ചു വർഷമായിട്ടും പൂർത്തിയായില്ല.
  • കേന്ദ്രീയ വിദ്യാലയത്തിെൻറ സ്ഥലമെടുപ്പും പൂർത്തിയാക്കാനായില്ല.
  • തലശ്ശേരി -മൈസൂരു റെയിൽ പദ്ധതിയിൽ പുരോഗതിയുണ്ടാക്കാനായില്ല.
  • ക്രൂസ് തുറമുഖ പ്രഖ്യാപനം നടപ്പായില്ല.
  • 42 കോടിയുടെ കുടിവെള്ള പദ്ധതി പൂർത്തിയായില്ല
  • തറക്കല്ലിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കുണ്ടുചിറപാലം പണി തുടങ്ങിയില്ല.
  • അമ്മയും കുഞ്ഞും ആശുപത്രിക്ക് സ്ഥലമേറ്റെടുക്കാൻ പോലും വർഷങ്ങൾ വേണ്ടിവന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasseryassembly election 2021
News Summary - paranjathum cheythathum thalassery assembly constituency
Next Story