Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംരംഭങ്ങളുടെ...

സംരംഭങ്ങളുടെ മുന്നിൽ നാട്ടാനുള്ളതല്ല കൊടി; കൊടികുത്തി സമരം തുടങ്ങിയാൽ ലോകമാകെ അറിയും -പി. രാജീവ്

text_fields
bookmark_border
P Rajeev
cancel

തിരുവനന്തപുരം: കൊടികൾക്ക് മഹത്വമുണ്ടെന്നും ഏതെങ്കിലും സംരംഭങ്ങളുടെ മുന്നിൽ നാട്ടാനുള്ളതല്ല അവയെന്നും മന്ത്രി പി. രാജീവ്. തലശ്ശേരിയിൽ ഫർണിച്ചർ വ്യവസായം പൂട്ടി ദമ്പതികൾ നാടുവിട്ട സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

കൊടികുത്തി സമരം തുടങ്ങിയാൽ അത് ലോകമാകെ അറിയും. എന്നാൽ, സമരമെല്ലാം അവസാനിച്ച് സംരംഭം പുനരാരംഭിച്ചാൽ അതാരും അറിയില്ലെന്നും നിയമസഭയിലെ ബിൽ ചർച്ചക്ക് മറുപടി പറയവെ മന്ത്രി ചൂണ്ടിക്കാട്ടി.

ട്രേഡ് യൂനിയനുകൾ റിക്രൂട്ടിങ് ഏജൻസികളല്ല, തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള സംവിധാനമാണ്. വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷമാണ് പൊതുവിലുള്ളത്. കുറവുകളുണ്ടെങ്കിൽ തിരുത്തണം.

കഴിഞ്ഞ അഞ്ച് മാസം കൊണ്ട് 51716 സംരംഭങ്ങളാണ് സംസ്ഥാനത്ത് പുതുതായി തുടങ്ങിയത്. 3065 കോടിയുടെ നിക്ഷേപവും 1.13 ലക്ഷം തൊഴിലവസരങ്ങളും ഇതുവഴിയുണ്ടായി. കൊച്ചി ഷിപ്പ്യാർഡിൽ നിർമിച്ച വിമാനവാഹിനി കപ്പലായ വിക്രാന്തിന്‍റെ നിർമാണത്തിൽ സംസ്ഥാനത്തെ 100 എം.എസ്.എം.ഇകളാണ് സഹകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ചർച്ചക്കുശേഷം വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രവേശ വികസനവും (ഭേദഗതി ബിൽ), കേരള പബ്ലിക് എന്‍റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്‍റും) ബോർഡ് ബിൽ എന്നിവ നിയമസഭ പാസാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flagP rajeevParty flagindustrial units
News Summary - Party flags should not be placed in front of industrial units
Next Story