Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസപ്പടിക്കേസ്: വിധി...

മാസപ്പടിക്കേസ്: വിധി 19ലേക്ക് മാറ്റി

text_fields
bookmark_border
മാസപ്പടിക്കേസ്: വിധി 19ലേക്ക് മാറ്റി
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരായ മാസപ്പടി ഹരജിയിൽ വിജിലൻസ് കോടതി ഏപ്രിൽ 19ന് വിധി പറയും. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടന്‍റെ ഹരജി പിന്നീട് പരിഗണിക്കും.

സി.എം.ആർ.എല്ലിന് മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണ് മകൾ വീണ വിജയന് സി.എം.ആർ.എല്ലിൽനിന്ന് മാസപ്പടി ലഭിക്കാൻ കാരണമെന്നാണ് ഹരജിയിലെ ആരോപണം.

വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെ, മാത്യു നിലപാട് മാറ്റി. തെളിവ് കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ, കോടതി വേണോ വിജിലൻസ് വേണോയെന്ന് ഹരജിക്കാരൻ ആദ്യം തീരുമാനിക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി മതിയെന്ന് മാത്യുവിന്‍റെ അഭിഭാഷകൻ അറിയിച്ചു.

വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി വിധി എഴുതി പൂർത്തിയാക്കാത്തതിനാൽ 19ലേക്ക് മാറ്റുകയായിരുന്നു. പിണറായി വിജയനും വീണയുമടക്കം ഏഴുപേരാണ് കേസിൽ എതിർകക്ഷികള്‍. സി.എം.ആര്‍.എല്‍ ഉടമ എസ്.എന്‍. ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍, കെ.എം.എം.എല്‍, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്, എക്‌സാലോജിക് എന്നിവരാണ് മറ്റുള്ളവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena VijayanMasapadi case
News Summary - payment received case: Judgment adjourned to 19
Next Story