പി.ജി. മനുവിന്റെ ആത്മഹത്യ: പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിനെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു; കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണം
text_fieldsകൊല്ലം: ഹൈകോടതി മുൻ സീനിയർ ഗവ. പ്ലീഡർ പി.ജി. മനുവിന്റെ ആത്മഹത്യയിൽ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ. പി.ജി. മനുവിനെതിരെ പീഡന ആരോപണമുന്നയിച്ച യുവതിയുടെ ഭർത്താവാണ് അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പൊലീസാണ് പിറവത്തുള്ള ബന്ധുവീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആത്മഹത്യപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
‘പീഡന ആരോപണത്തെ തുടർന്ന് പി.ജി. മനു മാപ്പ് പറയുന്നു’ എന്ന പേരിൽ ഇയാൾ വിഡിയോ പ്രചരിപ്പിക്കുകയും ഫോണിൽ വിളിച്ച് നിരന്തരം സമ്മർദത്തിലാക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ നിയമസഹായം തേടിയെത്തിയ മറ്റൊരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ജാമ്യത്തിൽ കഴിയവേയാണ് പിജി മനുവിനെതിരെ മറ്റൊരു യുവതിയെയും ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പിജി മനു കുടുംബസമേതം അതിജീവിതയുടെ വീട്ടിലെത്തി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത് ഇപ്പോൾ അറസ്റ്റിലായയാളാണെന്ന് പൊലീസ് പറയുന്നു.
നഷ്ടപരിഹാരം തന്ന് സംഭവം ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യം മനു അംഗീകരിക്കാതെ വന്നതോടെയാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. സുഹൃത്തുക്കൾ വഴിയും ചില ഓൺലൈൻ മാധ്യമങ്ങൾ വഴിയും സമ്മർദ്ദം ചെലുത്തിയെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കൊല്ലത്തെ വാടക വീട്ടിലാണ് ഗവണ്‍മെന്റ് മുന്‍ പ്ലീഡർ രാമമംഗലം മാമലശ്ശേരി പത്മാലയത്തിൽ അഡ്വ. പി.ജി. മനുവിനെ(55) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈകോടതിയിൽ സീനിയർ സർക്കാർ പ്ലീഡർ ആയിരുന്ന മനുവിനെതിരെഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അതിജീവിത പുറത്തുവിട്ടിരുന്നു. മറ്റൊരു കേസിൽ നിയമസഹായം തേടി മാതാപിതാക്കളോടൊപ്പം കാണാൻ എത്തിയപ്പോഴായിരുന്നു ക്രൂരമായ പീഡനം. 018ല്‍ താന്‍ ഇരയായ പീഡനക്കേസ് ആറുവർഷമായിട്ടും എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നതിനാൽ പരിഹാരം കാണാനാണ് പൊലീസ് നിർദേശിച്ച പ്രകാരം യുവതിയും മാതാപിതാക്കളും കടവന്ത്രയിലെ മനുവിന്റെ ഓഫിസിൽ എത്തിയത്. ആദ്യം 2024 ഒക്ടോബര്‍ എട്ടിന് മാതാപിതാക്കളാണ് പോയത്. കേസ് വിവരങ്ങൾ കേട്ടശേഷം മകളുമായി വരാൻ പറഞ്ഞു. അതുപ്രകാരം അടുത്ത ദിവസം ഒക്ടോബര്‍ 9ന് അച്ഛനും അമ്മയ്ക്കും ഒപ്പം യുവതിയും പോയി. കേസിന്റെ കാര്യങ്ങള്‍ സംസാരിച്ച ശേഷം യുവതിയോട് വിശദമായി ചോദിച്ചറിയാൻ എന്ന പേരിൽ മാതാപിതാക്കളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. വാതില്‍ അടച്ചിട്ട ശേഷം പ്രതി തന്റെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
പീഡനശ്രമം എതിർത്തപ്പോൾ, താൻ ഗവ. പ്ലീഡർ എന്ന വലിയ പദവിയിൽ ആണെന്നും തന്റെ ആവശ്യങ്ങളോട് സഹകരിച്ചില്ലെങ്കിൽ തന്ത ജയിലിനകത്തുകിടക്കുമെന്നും ഭീഷണിപ്പെടുത്തിയതായി അതിജീവിത പറയുന്നു. ‘ഞാൻ ജഡ്ജിയാകാൻ ഇരിക്കുന്നയാളാണ്. ഞാൻ വിചാരിച്ചാൽ വാദി പ്രതിയാകും, പ്രതി വാദിയാകും. പറയുന്നത് പോലെ സഹകരിച്ചില്ലെങ്കിൽ തന്ത അകത്തുപോകും. സൂര്യനെല്ലി കേസ് പോലെ മറ്റൊരു കേസായി ഇത് മാറും’ -എന്ന് പറഞ്ഞാണ് പി.ജി. മനു ലൈംഗികമായി ഉപദ്രവിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. ഒക്ടോബര്‍ പതിനൊന്നിനും കേസുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി പീഡനശ്രമം തുടര്‍ന്നു. മുഖത്തും സ്വകാര്യഭാഗങ്ങളിലും കടിച്ചതിന്റെ പാട് അടക്കം ഉണ്ടായിരുന്നു. ടർന്ന് നഗ്നദൃശ്യം പകര്‍ത്തുകയും മാതാപിതാക്കളും സഹോദരനും ഇല്ലാത്ത സമയം സ്വന്തം വീട്ടിൽ എത്തിയടക്കം പലവട്ടം ബലാല്‍സംഗം ചെയ്യുകയും ചെയ്തു. വാട്സാപ് കോളും ചാറ്റുംവഴി അശ്ലീല സംഭാഷണം തുടര്‍ന്നു. അശ്ലീല ദൃശ്യങ്ങൾ അയച്ച് അതുപോലെ ചെയ്യണമെന്ന് ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ കിടക്കുമ്പോൾ വരെ ലൈംഗികമായി സഹകരിക്കണമെന്ന് വാട്സാപ് വഴി ആവശ്യപ്പെട്ടു. അല്ലങ്കിൽ കേസില്‍ ഇരയായ താന്‍ പ്രതിസ്ഥാനത്ത് എത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഭയപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞു. വെള്ളപ്പേപ്പറിൽ ഒപ്പിട്ട് വാങ്ങിയതായും ഇവർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.