സ്വർണക്കടത്ത്: എം. ശിവശങ്കറിന്‍റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. ഇന്നലെ ചോദ്യം ചെയ്യുന്നതിന് മുമ്പായി ഫോൺ പിടിച്ചെടുത്തിരുന്നു. തുടർന്ന് മണിക്കുറൂകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് ഫോൺ വിട്ടു നൽകിയിരുന്നില്ല.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സിഡാക്കിലാണ് ഫോൺ ഫോറന്‍സിക് പരിശോധനക്ക് നൽകുക. മറ്റ് പ്രതികളുടെ ഫോണുകള്‍ക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്‍റെ ഫോണും അയക്കാനാണ് തീരുമാനം.
കേസിൽ പ്രതികളായ സരിത്ത്, സ്വപ്ന എന്നിവരുമായി ശിവശങ്കറിന് നല്ല സൗഹൃദം ഉണ്ടെന്നത് വ്യക്തമാണ്. സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴിയും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ഫോണ്‍ പരിശോധനയിലൂടെ ലഭ്യമാവുമെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.