പിണറായി സർക്കാർ പുതുതായി അനുവദിച്ചത് 86 ബാർ
text_fieldsപത്തനംതിട്ട: പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ പുതുതായി അനുവദിച്ചത് 86 ബാറുകൾ. സർക്കാറിെൻറ പുതിയ മദ്യനയം പ്രഖ്യാപിക്കുേമ്പാൾ പൂട്ടിയവ തുറക്കുന്നതല്ലാതെ പുതിയ ഒരു ബാറുപോലും അനുവദിക്കില്ല എന്നാണ് എക്സ്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞിരുന്നത്. ഇത് വെറുംവാക്ക് ആയിരുെന്നന്നാണ് ബാറുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ തെളിയിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിെൻറ മദ്യനയം നടപ്പിൽ വന്ന 2015 മാർച്ച് 31ന് ശേഷം സംസ്ഥാനത്ത് തുറന്നു പ്രവർത്തിച്ചത് 34 ബാറുകൾ മാത്രമായിരുന്നു. ഇപ്പോൾ 460 ബാറും 424 ബിയർ-വൈൻ പാർലറും പ്രവർത്തിക്കുന്നു. പുതുതായി ബാർ തുടങ്ങാനുള്ള 11 അപേക്ഷ സർക്കാർ പരിഗണനയിലുമാണ്.
യു.ഡി.എഫിെൻറ മദ്യനയം വരും മുമ്പ് 2015 മാർച്ച് 31 വരെ പ്രവർത്തിച്ചത് 311 ബാറും 465 ബിയർ പാർലറുമാണ്. 2015ൽ പൂട്ടിയവയിൽ എല്ലാം ഇനിയും തുറന്നിട്ടില്ല. 2015 മാർച്ച് 31 വരെ സംസ്ഥാനത്ത് ബാർ ലൈസൻസുള്ള 25 ക്ലബുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ ബാർ ലൈസൻസുള്ള 32 ക്ലബുണ്ട്. ഏഴു ക്ലബാണ് പുതുതായി ബാർ ലൈസൻസ് നേടിയത്. 2015 മാർച്ചിൽ ബിയർ പാർലർ ലൈസൻസ് മാത്രമുണ്ടായിരുന്ന 61 സ്ഥാപനങ്ങൾ 2018 ഏപ്രിലിന് ശേഷം പുതുതായി ബാർ ലൈസൻസ് നേടിയിട്ടുണ്ട്. 2015 മാർച്ച് 31 വരെ ബാർ, ബിയർ പാർലർ ലൈസൻസ് ഇല്ലാതിരുന്ന 65 സ്ഥാപനങ്ങൾ നിലവിൽ ബാർ ലൈസൻസും 19 സ്ഥാപനങ്ങൾ ബിയർ പാർലർ ലൈസൻസും നേടിയിട്ടുെണ്ടന്നും വിവരാവകാശ രേഖയിൽ പറയുന്നു.
2014 ആഗസ്റ്റ് 21ന് ഫൈവ്സ്റ്റാര്‍ ഒഴികെ ബാറുകള്‍ അടച്ചുപൂട്ടാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. അതനുസരിച്ച് 418 ബാറാണ് സംസ്ഥാനത്ത് പൂട്ടിയത്. ത്രീസ്റ്റാർ പദവി വരെയുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ ഇടതു സർക്കാർ തീരുമാനിച്ച ശേഷം അത്തരം പദവിയോടെ പ്രവർത്തനം തുടങ്ങിയ 86 പുതിയ ഹോട്ടലുകൾക്കും ബാറുകൾ അനുവദിച്ചു എന്നാണ് കണക്കുകളിൽനിന്ന് വ്യക്തമാക്കുന്നത്. യു.ഡി.എഫ് മദ്യനയത്തെ തുടർന്ന് പൂട്ടിയ 418 ബാറുകളിൽ ഇതുവരെ ത്രീസ്റ്റാർ പദവി നേടാനാകാത്ത നിരവധി ഹോട്ടലുകളുണ്ട്. ഇവ ഇപ്പോഴും ബിയർ പാർലറുകളാണ്. എൽ.ഡി.എഫ് സർക്കാറിെൻറ മദ്യനയപ്രകാരം പുതുതായി ത്രീസ്റ്റാർ പദവി നേടുന്ന ഹോട്ടലുകളും ബാർ ലൈസൻസിന് അർഹരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.