എൻ.െഎ.എ കേസിൽ കത്തയച്ചതല്ലാതെ മെറിറ്റിലേക്ക് കടന്നിട്ടില്ല –പിണറായി
text_fieldsതിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ യു.എ.പി.എ പ്രകാരം ര ജിസ്റ്റര്‍ ചെയ്ത കേസ് എന്‍.ഐ.എ ഏറ്റെടുത്തതിൽ ന്യായീകരണമില്ലാത്തതിനാൽ അന്വേഷണം ക േരള പൊലീസിനെ തിരികെ ഏല്പിക്കണമെന്നാവശ്യെപ്പട്ട് കേന്ദ്ര അഭ്യന്തരമന്ത്രി അമിത ് ഷാക്ക് കത്തയച്ചതല്ലാതെ കേസിെൻറ മെറിറ്റിലേക്ക് താൻ കടന്നിട്ടില്ലെന്ന് മുഖ്യമ ന്ത്രി പിണറായി വിജയൻ.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിലെ സന്തോഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശൂന്യവേളയിൽ വാക്കൗട്ട് പ്രസംഗത്തിൽ അറിയിച്ചപ്പോഴാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്.
ഇൗ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ മതിയെന്നും എന്‍.ഐ.എ വേണ്ടെന്ന കാര്യം അമിത് ഷായെ അറിയിക്കണമെന്നും പ്രതിപക്ഷനേതാവ് ഉൾപ്പെടെ ആവശ്യെപ്പട്ടതിെൻറ അടിസ്ഥാനത്തിലാണ് കത്തയച്ചത്.
അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ നോട്ടീസിന് മറുപടി പറയവേ, പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്തസമരത്തിെൻറ ആവശ്യകത മുഖ്യമന്ത്രി വ്യാഴാഴ്ചയും ആവർത്തിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ. മുനീറും അതിനോട് യോജിച്ചില്ല. പൗരത്വ വിഷയത്തിൽ തീവ്രവാദ സ്വഭാവക്കാരെ മാത്രം മാറ്റിനിർത്തി യോജിച്ച പ്രക്ഷോഭമാണ് ആവശ്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
സംയുക്ത സമരമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് തങ്ങളാണെന്നും എന്നാൽ, രാഷ്ട്രീയ മുതെലടുപ്പിന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും ശ്രമിച്ചപ്പോൾ തങ്ങൾക്ക് പിന്മാറേണ്ടി വരികയായിരുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സമരത്തിെൻറ പേരിൽ കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നിപ്പുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംയുക്തസമരം നടത്തിയ ദിവസംതെന്ന ചേർന്ന എൽ.ഡി.എഫ് യോഗം ഒറ്റക്ക് മനഷ്യച്ചങ്ങല നടത്താൻ തീരുമാനിച്ചു. അപ്പോഴാണ് പ്രത്യേകം സമരം തങ്ങൾക്കും തീരുമാനിക്കേണ്ടിവന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.