പി.ജെ ജോസഫ് പാർട്ടി ചെയർമാനെന്ന് തെരഞ്ഞെടുപ്പ് കമീഷന് കത്ത്
text_fieldsകോട്ടയം: സമവായ നീക്കങ്ങൾ പരാജയപ്പെട്ടതോടെ കേരള കോൺഗ്രസ് എമ്മിലെ അധികാര തർക്ക ം പൊട്ടിത്തെറിയിലേക്ക്. പാർട്ടി പിടിച്ചെടുക്കാനുള്ള നിര്‍ണായക നീക്കവുമായി ജോസഫ് വ ിഭാഗം മുന്നോട്ട് പോയതോടെ കേരള കോൺഗ്രസ് എം പിളർപ്പിെൻറ വക്കിലെത്തി. കെ.എം. മാണി മരിച്ചതോടെ പാർട്ടി ഭരണഘടന അനുസരിച്ച് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ചെയർമാനും താൻ ജനറൽ സെക്രട്ടറിയുമായെന്ന് ജോയ് എബ്രഹാം തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി. ഇതോടെ ജോസഫ് വിഭാഗം നൽകിയ കത്ത് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് മാണി വിഭാഗവും തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി. ജോയ് എബ്രഹാമിെൻറ കത്ത് കമീഷൻ അംഗീകരിച്ചാൽ പാർട്ടി പിളർന്നാലും ജോസ് കെ. മാണി വിഭാഗത്തെ വിമതപക്ഷമാേയ കണക്കാക്കൂയെന്നതാണ് പാർട്ടിയിൽ കലാപം ശക്തമാക്കിയത്.
ജോസഫിെൻറ നടപടിയിൽ കടുത്ത പ്രതിഷേധവുമായി മാണി പക്ഷത്തെ എം.എൽ.എമാരായ റോഷി അഗസ്റ്റിനും എൻ. ജയരാജും ജോസഫിനെ ന്യായീകരിച്ച് എം.എൽ.എമാരായ മോൻസ് ജോസഫും സി.എഫ്. തോമസും രംഗെത്തത്തിയതോടെ ഭിന്നത നേതൃതലത്തിലും പ്രകടമായി. ഇരുപക്ഷവും തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് പാർട്ടി പിടിക്കാൻ എല്ലാ കരുക്കളും നീക്കുകയാണ്.
ജോസഫ് വിഭാഗത്തിെൻറ നീക്കങ്ങളെ സാങ്കേതികമായി ചെറുക്കാൻ കഴിയാത്ത അവസ്ഥയിലാണ് മാണി വിഭാഗം. ചെയർമാനും ജനറൽ സെക്രട്ടറിയും മറുപക്ഷത്ത് നിൽക്കുന്നതിനാൽ പാർട്ടി വിടുന്നവർക്ക് കേരള കോൺഗ്രസ് എം അംഗത്വവും പാർട്ടി സ്വത്തുക്കളും നഷ്ടമാവുമെന്നതാണ് മാണി പക്ഷത്തെ ആശങ്കപ്പെടുത്തുന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടികളും നേരിടേണ്ടി വരും. കെ.എം. മാണിയുടെ വിശ്വസ്തനായിരുന്ന ജനറൽ സെക്രട്ടറി ജോയ് എബ്രഹാമിനെ വലയിലാക്കിയതാണ് പാർട്ടി പിടിച്ചെടുക്കാൻ ജോസഫിന് സഹായകമായത്. സി.എഫ്. തോമസും മോൻസ് ജോസഫുമടക്കം മൂന്ന് എം.എൽ.എമാരുടെ പിന്തുണ ജോസഫ് വിഭാഗം അവകാശപ്പെടുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന മാണി പക്ഷത്തിെൻറ ആവശ്യം ജോസഫ് തള്ളിയത്. വിഭാഗീയതയുമായി മുന്നോട്ടുപോവുകയാണെങ്കിൽ മാണി പക്ഷത്തിന് പാർട്ടി വിട്ടുപോകാമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
പാർട്ടി ഉന്നതാധികാര സമിതിയും പാർലമെൻററി കമ്മിറ്റിയും ഉടൻ വിളിക്കാൻ ജോസഫ് തീരുമാനിച്ചിട്ടുണ്ട്. രണ്ടിടത്തും തനിക്ക് ഭൂരിപക്ഷം ഉണ്ടെന്നും ജോസഫ് ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെൻററി പാർട്ടി ലീഡറെ ജൂണ്‍ ഒമ്പതിനകം നിയമിക്കണമെന്നാണ് സ്പീക്കര്‍ നിർദേശിച്ചിരിക്കുന്നത്. പി.ജെ. ജോസഫ് സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കില്‍ ബദല്‍ കമ്മിറ്റി വിളിക്കാൻ മാണി വിഭാഗം ആലോചിക്കുന്നുണ്ട്. അതിനിടെ പാലായിൽ മാണി വിഭാഗം ജോയ് എബ്രഹാമിെൻറ കോലം കത്തിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.