Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഷ്ടമായി, പ്രിയ...

നഷ്ടമായി, പ്രിയ സഹോദരനെ -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
നഷ്ടമായി, പ്രിയ സഹോദരനെ -പി.കെ. കുഞ്ഞാലിക്കുട്ടി
cancel
ഇന്നലെ വിട പറഞ്ഞ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ മുസ്‍ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിക്കുന്നു

ബാല്യം തൊട്ട് ഒന്നിച്ചുവളര്‍ന്ന ഏറ്റവും പ്രിയപ്പെട്ട സഹോദരനെയാണ് നഷ്ടമായത്. ഒരു വീട് പോലെയാണ് ഞങ്ങൾ കഴിഞ്ഞുപോന്നത്. പാണക്കാട് കൊടപ്പനക്കല്‍ തറവാടുമായി എന്‍റെ കുടുംബത്തിനുള്ള സ്നേഹബന്ധത്തിനും ഇഴയടുപ്പത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലമുറകളിലൂടെ കൈമാറി വന്ന സ്നേഹമാണത്.

ഇന്ന് അതില്‍നിന്നൊരാള്‍, ഏറ്റവും പ്രധാനപ്പെട്ട കണ്ണി കൊഴിഞ്ഞുപോയിരിക്കുന്നു. 'ആറ്റപ്പൂ' എന്ന ഓമനപ്പേരിലാണ് എല്ലാവരും അദ്ദേഹത്തെ സംബോധന ചെയ്തത്. 'ആറ്റപ്പൂവ്' എന്നാല്‍ കൂടുതൽ ഇമ്പമുള്ള പൂവ്‌ എന്ന അർഥത്തിൽ. കുഞ്ഞുനാളിലേ മനസ്സുനിറഞ്ഞ ഇഷ്ടവും ഓമനത്തവും തുളുമ്പുന്ന പേര്.

അദ്ദേഹത്തിന് കീഴിൽ പാർട്ടി ജനറൽ സെക്രട്ടറിയടക്കമുള്ള പല ഉത്തരവാദിത്തങ്ങളും നിറവേറ്റി. ഓരോ ചുവടിലും അദ്ദേഹത്തിന്‍റെ അനുവാദവും അംഗീകാരവും വാങ്ങിയാണ് മുന്നോട്ടുപോയത്. കൂടിയാലോചനകളും കൂടിക്കാഴ്ചകളുമില്ലാത്ത നാളുകൾ കുറവായിരുന്നു. ഇനിയതില്ലെന്നറിയുമ്പോൾ മനസ്സ് വിങ്ങുന്നു. സുഗന്ധം നിറഞ്ഞ, സ്നേഹനൈര്‍മല്യം പരത്തിയ മഹാനായ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ഉന്നതമൂല്യങ്ങളുടെ സംരക്ഷണത്തിനായി ആയുസ്സ് മുഴുവന്‍ പ്രവര്‍ത്തിച്ച ജനനായകന്‍റെ അപരിഹാര്യ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയമായ ശൂന്യത മാത്രമല്ല സൃഷ്ടിക്കുന്നത്. നമ്മുടെ മത, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളെയെല്ലാം ബാധിക്കുന്നതാണ്. കേരളീയ പൊതുസമൂഹത്തില്‍ പാണക്കാട് കുടുംബം ചെലുത്തിയ സ്വാധീനം അളവറ്റതാണ്.

ഒരേസമയം രാഷ്ട്രീയ നേതൃത്വത്തിലും മതനേതൃത്വത്തിലും പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും കണ്ണികളായി വര്‍ത്തിക്കാനും ഒരുമയുടെ പൊതുവേദികള്‍ സൃഷ്ടിക്കാനും അവർക്ക് കഴിഞ്ഞു. മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന, രാജ്യമാകെ അറിയപ്പെട്ട ഗോപുരസമാനമായ വ്യക്തിത്വം വിടപറഞ്ഞപ്പോഴുണ്ടായ കനത്ത നഷ്ടം എങ്ങനെ പരിഹരിക്കപ്പെടുമെന്ന ചിന്തയില്‍നിന്ന് നാട് ഏകസ്വരത്തില്‍ വിളിച്ചുപറഞ്ഞ പേരായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലധികം കാലം തങ്ങള്‍ സംഘടനയുടെയും സമുദായത്തിന്‍റെയും അമരക്കാരനായി.

ജനഹൃദയങ്ങളുടെ ആഴത്തില്‍ സ്ഥാനം പിടിച്ച തങ്ങള്‍, നേതൃത്വം നല്‍കിയ സര്‍വ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കിടയറ്റ നേട്ടങ്ങള്‍ സമ്മാനിച്ചു. സമുദായത്തിനകത്തെ യോജിപ്പിനും ഇതര സമുദായങ്ങൾ തമ്മിലെ ഐക്യത്തിനും വിശ്രമമില്ലാതെ പ്രയത്‌നിച്ചു. ഉച്ചത്തില്‍ സംസാരിക്കാതെ, ബഹളമയമായ പ്രസ്താവനകള്‍ നടത്താതെ ചൂടേറിയ പ്രശ്‌നങ്ങളെപോലും സൗമ്യഭാവത്തിലൂടെ തണുപ്പിച്ച്, സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടവനായി, ജനകീയ രാഷ്ട്രീയ നേതാവായി ഉയര്‍ന്നു.

ഉന്നത പദവികള്‍ പലതും വഹിച്ചിട്ടും പല വിഷയങ്ങളിലും ഇടപെടേണ്ടിവന്നിട്ടും വിവാദങ്ങളും വിഭാഗീയതയുമില്ലാതെ എല്ലാവരാലും അംഗീകരിക്കപ്പെട്ട, ആരും അനുസരിക്കുന്ന മഹദ്വ്യക്തിത്വമായി നിലകൊണ്ടു. മധ്യസ്ഥ ചര്‍ച്ചകളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ 'തങ്ങള്‍ പറഞ്ഞതുകൊണ്ട് ഞങ്ങള്‍ അനുസരിക്കുന്നു' എന്ന് ആ തീരുമാനംകൊണ്ട് നേട്ടം കുറഞ്ഞവര്‍ പോലും സമ്മതിക്കുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyPanakkad Hyderali Shihab Thangal
News Summary - P.K. Kunhalikkutty remembers panakkad Hyderali shihab thangal
Next Story