പി.എം.എ. സലാമിന്റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു -അബ്ദുസ്സമദ് പൂക്കോട്ടൂർ
text_fieldsമലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്ന് എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസം പ്രധാന വിഷയമായി മാറിയിട്ടുണ്ടെങ്കില്‍ അടുത്ത സമസ്ത മുശാവറ ഇക്കാര്യം ചര്‍ച്ച ചെയ്യും. പി.എം.എ. സലാമിന്റെ പൂര്‍വകാല ചരിത്രം നോക്കേണ്ട ആവശ്യമില്ല. എന്നാൽ, തട്ടം വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ആ വിഷയം വഴിതിരിക്കുന്ന തരത്തിലുള്ള പരാമര്‍ശം സലാം ഒഴിവാക്കണമായിരുന്നു.
സമസ്തയും ലീഗും രണ്ട് വഴിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സമസ്തയെയും ലീഗിനെയും രണ്ടാക്കുന്നത് തെരഞ്ഞെടുപ്പിനെ മാത്രമല്ല സമസ്തയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.