പൊലീസ് കമീഷണറേറ്റ്: ഘടനയായി; അധികാരമായില്ല
text_fieldsതിരുവനന്തപുരം: ഘടനയായെങ്കിലും അധികാരം ഉൾപ്പെടെ കാര്യങ്ങൾ വ്യക്തമാക്കി വിജ്ഞാ പനം ഇറങ്ങാത്തതിനാൽ പൊലീസ് കമീഷണറേറ്റ് രൂപവത്കരണം അനിശ്ചിതത്വത്തിലായി. െഎ.എ.എസുകാരായ ജില്ല കലക്ടർമാരുടെ അധികാരങ്ങൾ അപ്പാടെ കവർന്ന് െഎ.പി.എസുകാരായ െഎ.ജിമാർക്കും ഡി.െഎ.ജിമാർക്കും നൽകുന്ന വിധത്തിലാണ് കമീഷണറേറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനോട് കടുത്ത വിയോജിപ്പിലാണ് െഎ.എ.എസുകാർ.
െഎ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ഡി.െഎ.ജിമാർക്ക് അധികാരം നൽകുന്ന സംവിധാനമാണ് കഴിഞ്ഞദിവസം രാത്രി പുറത്തിറങ്ങിയ ഉത്തരവിലുള്ളത്. കമീഷണറേറ്റ് വിഭാവനം ചെയ്യുന്ന നിലയിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, സാധാരണ നിലയിൽ തസ്തികകൾ സൃഷ്ടിക്കുന്ന ഉത്തരവായാണ് ഇത് പുറത്തിറക്കിയത്. ഉത്തരവിൽ കമീഷണേററ്റ് രൂപവത്കരണം സംബന്ധിച്ച ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല. രൂപവത്കരണത്തിന് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്.
ഇൗ സംവിധാനത്തിൽ െഎ.ജിക്കും ഡി.െഎ.ജിക്കുമുള്ള അധികാരം സംബന്ധിച്ച കാര്യങ്ങളും വ്യക്തമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ഉത്തരവിൽ ഇല്ലാത്തതിനാൽ കമീഷണറേറ്റിൽ അന്തിമതീരുമാനം എടുക്കാൻ സർക്കാറിന് സാധിച്ചിട്ടില്ലെന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.