കായികക്ഷമത പരീക്ഷ പൊലീസിന്: പി.എസ്.സി ആസ്ഥാനത്ത് ജീവനക്കാരുടെ പ്രതിഷേധം
text_fieldsതിരുവനന്തപുരം: കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും പൊലീസിന് കൈമാറാനുള ്ള നീക്കത്തിനെതിരെ പി.എസ്.സി ജീവനക്കാരിൽ പ്രതിഷേധം ശക്തം. തിങ്കളാഴ്ച പി.എസ്.സി യോ ഗത്തിനിടെ ആസ്ഥാനത്ത് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.
വിഷയം പഠിക്കാൻ അഞ്ചംഗ ഉപസമിതിയെ പി.എസ്.സി ചെയർമാൻ നിയോഗിച്ചെങ്കിലും ഉപസമിതിയെ മുന്നിൽനിർത്തി പദ്ധതി നടപ്പാക്കാൻ ശ്രമം നടക്കുന്നതായി ഭൂരിഭാഗം ജീവനക്കാരും ആരോപിക്കുന്നു. പൊതുസമൂഹത്തിന് ഹാനികരമായ നീക്കം മുളയിലേ നുള്ളണമെന്ന് പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം. മുഹമ്മദ് ജാസിമും ജനറൽ സെക്രട്ടറി പി.കെ. സുഭാഷ് ചന്ദ്രനും പറഞ്ഞു.
കായികക്ഷമത പരീക്ഷകളും ശാരീരിക അളവെടുപ്പും പൊലീസിന് തിരിച്ചുനൽകാനുള്ള നീക്കം ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. ഏഴുവർഷം മുമ്പ് വരെ പൊലീസിെൻറ നേതൃത്വത്തിലാണ് കായികക്ഷമത പരീക്ഷ നടത്തിയിരുന്നത്. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചെയർമാനായ മൂന്നംഗ ബോർഡിൽ പി.എസ്.സി അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനും കൊളീജിയറ്റ് വിദ്യാഭ്യാസവകുപ്പിലെ കായികാധ്യാപനുമായിരുന്നു അംഗങ്ങൾ. എന്നാൽ, പരീക്ഷ ജയിപ്പിക്കുന്നതിന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ കോഴ വാങ്ങുന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് ഈ സംവിധാനം മാറ്റാൻ പി.എസ്.സി തീരുമാനിച്ചത്.
ഇപ്പോൾ പി.എസ്.സി അണ്ടർ സെക്രട്ടറി ചെയർമാനായ ബോർഡാണ് കായികക്ഷമത പരീക്ഷക്കും ശാരീരിക അളവെടുപ്പിനും മേൽനോട്ടം വഹിക്കുന്നത്. സുതാര്യമായി തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് പരീക്ഷ വീണ്ടും പൊലീസിന് കൈമാറാൻ നീക്കം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.