ശബരിമലയിലേത് പൊലീസ് രാജ്; െഎ.ജി വിജയ് സാഖറെ ക്രിമിനൽ -എ.എൻ രാധാകൃഷ്ണൻ
text_fieldsഎരുമേലി: ശബരിമലയിൽ സർക്കാർ പൊലീസ് രാജാണ് നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ. ശബരിമല ക്രമിനലുകളായ പൊലീസുകാരെ കൊണ്ട് നിറച്ചിരിക്കുകയാണ്. ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൊലീസുകാരെ കൊണ്ടുവന്ന് അരാജകത്വം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ ശ്രമം. സന്നിധാനത്തിെൻറ സുരക്ഷ ചുമതലയുള്ള െഎ.ജി വിജയ് സാഖറെ ക്രിമിനൽ റെക്കോർഡുള്ള വ്യക്തിയാണ്. സമ്പത്ത് വധക്കേസിൽ ഉൾപ്പെടെ പ്രതിയായ വിജയ് സാഖറെയെ പിണറായി വിജയൻ താൽപര്യമെടുത്ത് നിയോഗിച്ചതാണെന്നും എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു.
സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ബാരികേഡുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം ശബരിമലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആയുധധാരികളായ പൊലീസുകാരെയാണ് കാണാന്‍ കഴിഞ്ഞത്. സന്നിധാനത്ത് ഭക്തർക്ക് ശരണം വിളിക്കാൻ പോലും കഴിയുന്നില്ല. പൊലീസ് ഭക്തരെ പീഡിപ്പിക്കുകയാണെന്നും അയ്യപ്പവിശ്വാസികളെ തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്ര നമ്പർ വൺ ക്രിമിനലാണ്. അദ്ദേഹത്തിെൻറ പശ്ചാത്തലവും മുൻനിലപാടുകളും പരിശോധിച്ചാൽ അത് മനസിലാകും. ഗെയിൽ സമരത്തിനിടെ ഏഴുവയസുകാരൻ പോലും അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. സമരങ്ങളെ മർദനമുറകളിലൂടെ നേരിട്ട വ്യക്തിയാണ് യതീഷ് ചന്ദ്രയെന്നും എ.എൻ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.