അമ്പൂരിയിൽ സി.പി.എം ആക്രമണം; അഞ്ച് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്ക്
text_fieldsവെള്ളറട: അമ്പൂരിയിൽ യു.ഡി.എഫ് പ്രതിഷേധ യോഗം നടക്കുന്നതിനിടെ സി.പി.എം ആക്രമണം. അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച അമ്പൂരി പഞ്ചായത്തിൽ ഹർത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു. ഫ്ലക്‌സ് സി.പി.എം നശിപ്പിച്ചെന്നാരോപിച്ച് ജങ്ഷനിൽ യു.ഡി.എഫ് പ്രതിഷേധ യോഗം നടക്കുന്നതിനിടെയായിരുന്നു പിക്-അപ് വാനിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ വാളും വടികളും ഉപയോഗിച്ച് ആക്രമിച്ചത്.
സതീഷ്(45), ഷിബു(40), ബിജു ചാക്കോ (40), അലക്‌സ് ജയിംസ് (40), പന്ത ഷാജി (35) എന്നിവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പൂരിയിലും പ്രദേശത്തും നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാറിെൻറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചു. ജങ്ഷനിൽ സി.പി.എം പഞ്ചായത്ത് ഭരണസമിതിെക്കതിരെ യു.ഡി.എഫ് ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് കഴിഞ്ഞ ദിവസമാണ് സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ച് ചേർന്ന യോഗത്തിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.