നിലത്തിരുന്ന് ശരണംവിളി; പ്രതിഷേധത്തിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനും പെങ്കടുത്തു
text_fieldsശബരിമല: നിരോധനാജ്ഞ നിലനിൽക്കുന്ന സന്നിധാനത്ത് ബുധനാഴ്ചയും കർപ്പൂരാഴിയും കൂട്ട ശരണം വിളിയും നടന്നു. വലിയ നടപ്പന്തലിലടക്കം വിരിവെക്കാനും ശരണം വിളിക്കുന്നതിലും വിലക്ക് പാടില്ലെന്ന ഹൈകോടതി വിധി നടപ്പാക്കാൻ പൊലീസ് തയാറാകാത്ത സാഹചര്യത്തിലാണ് അമ്പതോളം വരുന്ന ഭക്തർ കർപ്പൂരാഴിയുമായി സന്നിധാനം ചുറ്റിയത്. മാളികപ്പുറം വടക്കേ നടപ്പന്തലിൽ ആരംഭിച്ച ആഴി വാവരുനടയിലെത്തി.
പത്തു മിനിേറ്റാളം ശരണം വിളിച്ച ശേഷം വലിയ നടപ്പന്തലിലേക്ക് ഇറങ്ങാനൊരുങ്ങിയ സംഘത്തെ പൊലീസ് തടഞ്ഞു. ഇതോടെ വടക്കേതിരുമുറ്റത്തെ ബാരിക്കേഡിന് പുറത്തിരുന്ന് നാമജപവും ശരണം വിളിയും നടത്തി. 15 മിനിറ്റിന് ശേഷം മാളികപ്പുറത്തെത്തിയ സംഘം കർപ്പൂരാഴി ഉഴിഞ്ഞ് ശരണംവിളി അവസാനിപ്പിച്ചു. മാളികപ്പുറം താഴെ മുറ്റത്ത് വിരിവെച്ച തീർഥാടകരെ ചൊവ്വാഴ്ച രാത്രിയും പൊലീസ് ഒഴിപ്പിച്ചിരുന്നു.
പിന്നീട് വലിയ നടപ്പന്തലിൽ വിരിവെക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നടപ്പന്തലിലേക്ക് ഭക്തരുടെ നാമജപ ഘോഷയാത്ര നടന്നു. ഘോഷയാത്ര നടപ്പന്തലിലേക്ക് ഇറങ്ങുന്ന ഗേറ്റിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് ഭക്തർ നിലത്തിരുന്ന് നാമജപ ശരണംവിളി നടത്തി.
ബുധനാഴ്ച രാത്രി 10.30ഒാടെയായിരുന്നു സംഭവം. നാമജപം ആരംഭിച്ച് അൽപസമയത്തിനകം കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവരും പങ്കാളികളായി. ഹരിവരാസനത്തിന് അഞ്ച് മിനിറ്റ് അവസാനിക്കെ ശരണം വിളി അവസാനിപ്പിച്ച് കേന്ദ്ര മന്ത്രി അടക്കമുള്ളവർ ക്ഷേത്രനടയിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.