അമിത് ഷാ അറിയപ്പെടുന്നത് ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ വക്താവായി -പ്രകാശ് കാരാട്ട്
text_fieldsതൃശൂർ: കേരളത്തെകുറിച്ച ബി.ജെ.പി കുപ്രചാരണം ദേശീയതലത്തിൽ തുറന്നുകാട്ടുന്നതിെൻറ ഭാഗമായി കേരളമൊഴികെയുള്ള സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളിൽ ഒക്ടോബർ ഒമ്പത് മുതൽ പ്രതിഷേധ പരിപാടി നടത്തുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ദലിതരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കാൻ മുന്നിൽ നിൽക്കുന്ന ബി.ജെ.പി കേരളത്തിൽ ജനരക്ഷാ യാത്ര നടത്തുന്നത് പ്രഹസനമാണ്.
ജാഥയുടെ മൂന്നാം ദിവസം ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് ജാഥയിൽനിന്ന് പിന്മാറേണ്ടിവന്നു. മുഖ്യമന്ത്രിയുടെ സ്ഥലമായ പിണറായിയിൽകൂടി യാത്ര നടത്താൻപോലും ഷാക്ക് കഴിഞ്ഞില്ല. ഏറ്റുമുട്ടൽ കൊലപാതകത്തിെൻറ വക്താവായാണ് അമിത് ഷാ അറിയപ്പെടുന്നത്. കേരളത്തിൽ ജിഹാദ് നടക്കുന്നുണ്ടെന്ന യോഗി ആദിത്യ നാഥിെൻറ ആരോപണം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല. ഹാദിയ കേസിൽ ഹൈകോടതി വിധി ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അവകാശവും അര്‍ഹതയും വ്യക്തിക്കാണ്. ഹാദിയയുടെ തീരുമാനംപോലെ ജീവിക്കാമെന്നാണ് വിഷയത്തിൽ സി.പി.എം നിലപാട്.
ഇന്ധനവില വർധനവ് തടയാൻ കേന്ദ്രസർക്കാറാണ് നടപടിയെടുക്കേണ്ടത്. സാമ്പത്തികമാന്ദ്യം തൊഴിൽമേഖലയെ ഗുരുതരമായി ബാധിക്കും. വിവിധ സെക്ടറുകളിൽ തൊഴിൽസാധ്യത ഗണ്യമായി കുറയും. നിലവിൽ ജോലിയുള്ളവരും പ്രതിസന്ധി നേരിടുകയാണ്. കേരള മന്ത്രിസഭയിലെ ആരോപണവിധേയനായ മന്ത്രിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്ന മുറക്ക് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.