പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കൽ: ഒത്തുതീർപ്പ് സാധ്യത പരിശോധിക്കണമെന്ന് ഹൈകോടതി
text_fieldsെകാച്ചി: ബാങ്ക് വായ്പാ തട്ടിപ്പിന് ഇരയായെന്ന് ആരോപണമുള്ള പത്തടിപ്പാലം സ്വദേശിനി പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കുന്നത് സംബന്ധിച്ച കേസില്‍ ഒത്തുതീർപ്പ് സാധ്യത പരിശോധിക്കണമെന്ന് ഹൈകോടതി. ബാങ്കിൽനിന്ന് ഇൗട് വസ്തുവായ വീട് ലേലത്തിൽ പിടിച്ച ഹരജിക്കാരനായ എം.എന്‍. രതീഷും പ്രീത ഷാജിയും തമ്മിൽ എന്തെങ്കിലും ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം. തുടർന്ന് കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
താൻ ലേലം കൊണ്ട വസ്തുവിൽനിന്ന് പ്രീത ഷാജിയെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്നാവശ്യപ്പെടുന്ന രതീഷിെൻറ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ധനമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചര്‍ച്ചയില്‍ ഹരജിക്കാരൻ പങ്കെടുത്തിരുന്നില്ല. നഷ്ടപരിഹാരം നല്‍കി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കണമോയെന്ന കാര്യം രതീഷുമായി സംസാരിക്കാതെ തീരുമാനിക്കാനാവില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് ഒത്തുതീർപ്പിന് അവസരം നൽകിയ കോടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.