Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാം ഊഹാപോഹങ്ങൾ...

എല്ലാം ഊഹാപോഹങ്ങൾ എന്നാണ് കരുതിയത്, സ്ത്രീകൾ കാര്യങ്ങൾ തുറന്നു പറയണമെന്ന് പ്രേംകുമാർ

text_fields
bookmark_border
എല്ലാം ഊഹാപോഹങ്ങൾ എന്നാണ് കരുതിയത്, സ്ത്രീകൾ കാര്യങ്ങൾ തുറന്നു പറയണമെന്ന് പ്രേംകുമാർ
cancel

തിരുവനന്തപുരം: സിനിമ രംഗത്ത് താൻ വർഷങ്ങൾക്കു മുമ്പേ കേൾക്കുന്നതാണ് ഇത്തരം ആരോപണങ്ങളെന്നും എന്നാൽ എല്ലാം ഊഹാപോഹങ്ങളാണെന്നാണ് കരുതിയതെന്നും നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ. 30 വർഷമായി താൻ ഈ മേഖലയിലുണ്ട്. സ്ത്രീകൾ തുറന്ന് പറഞ്ഞപ്പോൾ അവർക്ക് സിനിമകൾ കിട്ടാതായി എന്നത് വസ്തുതയാണ്.

പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. അധികാര കേന്ദ്രങ്ങൾ എവിടെയെങ്കിലും ഉണ്ടാകാം. ആരും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രേം നസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളത്തെ കാണാൻ എത്തിയപ്പോഴായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം. സ്ത്രീകൾ കാര്യങ്ങൾ തുറന്നു പറയുകയാണ് വേണ്ടത്.

സിനിമ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അന്വേഷിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക ആണെന്നും അദ്ദേഹം പറഞ്ഞു. പല സൈറ്റുകളിലും സ്ത്രീകൾ പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്ത് വരണമായിരുന്നു. ദുരനുഭവം ഉണ്ടായാൽ ഒളിച്ചിരിക്കേണ്ടവരല്ല സ്ത്രീകൾ. കോൺക്ലേവിൽ ആരോപണ വിധേയരെ പങ്കെടുപ്പിക്കണമോ എന്നത് സർക്കാർ തീരുമാനിക്കും.

കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ സർക്കാർ ഉടൻ ആളെ തീരുമാനിക്കും.

ധർമ്മജൻ മാധ്യമപ്രവ‍ർത്തകയോട് സംസാരിച്ചത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. അതുകേട്ടപ്പോൾ അത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും പ്രേംകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hema Committee ReportPrem Kumar
News Summary - Premkumar thought that everything was speculation and that women should open up about things
Next Story