Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപദ്ധതി...

പദ്ധതി വെട്ടിക്കുറച്ചാൽ കിട്ടുക 2000 കോടി

text_fields
bookmark_border
പദ്ധതി വെട്ടിക്കുറച്ചാൽ കിട്ടുക 2000 കോടി
cancel

തിരുവനന്തപുരം: വാർഷിക പദ്ധതി 20 ശതമാനം വെട്ടികുറക്കുേമ്പാൾ 2000 കോടി രൂപ മാത്രമേ പുനർനിർമ്മാണത്തിന് ലഭിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത്, ജലസേചനം, ജലവിതരണം, വിദ്യാർഥികളുടെ സ്കോളര്‍ഷിപ് എന്നിവയിൽ കുറവ് വരുത്തില്ല. കേന്ദ്രാവിഷ്കൃത പദ്ധതി, വിദേശ സഹായ പദ്ധതി, നബാര്‍ഡ് എന്നിവയ്ക്കുള്ള സംസ്ഥാന വിഹിതത്തെയും വെട്ടിക്കുറവിൽനിന്ന് ഒഴിവാക്കും. ബാക്കി 2000 കോടിയേ ലഭിക്കൂവെന്ന് മന്ത്രിസഭാ യോഗശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ധനസമാഹരണമാണ് പ്രധാന വെല്ലുവിളി. ലോകബാങ്ക് -എ.ഡി.ബി പഠനത്തിൽ 25,050 കോടിയാണ് നഷ്ടം. വീട്- 2534, പൊതുസ്ഥാപനങ്ങള്‍ - 191, നഗരങ്ങളിലെ അടിസ്ഥാന സൗകര്യം - 2093, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം - 5216, ജലസേചനവും ജലവിതരണവും - 1484, വൈദ്യുതി - 353, ഗതാഗതം - 8554, ആരോഗ്യം - 280, ജീവിതോപാധികള്‍ക്കുണ്ടായ നഷ്ടം (വിനോദസഞ്ചാരം ഉള്‍പ്പെടെ) - 3801, പരിസ്ഥിതി-ജൈവവൈവിധ്യം - 452, സാംസ്കാരിക പൈതൃകം - 86 കോടി രൂപവീതമാണ് നഷ്ടം.

വ്യവസായം, കച്ചവടം എന്നീ മേഖലകളിലെ നഷ്ടം കണക്കാക്കിയിട്ടില്ല. ഉപജീവന മാര്‍ഗം‍, തൊഴില്‍ മേഖലകളിലെ നഷ്ടം ലോകബാങ്ക് കണക്കിനെക്കാള്‍ ഉയര്‍ന്നതാണ്. ലോകബാങ്കിൽനിന്ന് നല്ല സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വായ്പപരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെെട്ടന്നും പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഭൂമിയുടെ വില 400 കോടി രൂപ വരും. പഠനം നടത്തിവരുകയാണ്. കുട്ടനാട് മേഖലയുടെ പുനര്‍നിർമാണത്തിന് നെതര്‍ലൻഡ്സി‍െൻറ സാങ്കേതിക സഹായം തേടാൻ അനുമതി ലഭിച്ചിട്ടുണ്ട്.

കേന്ദ്രസഹായം, അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്നും ആഭ്യന്തര ധനകാര്യ ഏജന്‍സികളില്‍നിന്നും ബാങ്കുകളില്‍നിന്നുമുള്ള വായ്പ, ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന സംഭാവന, പദ്ധതിവിഹിതത്തില്‍ വരുത്തിയ കുറവ് മൂലം ലഭിക്കുന്ന തുക -ഇതെല്ലാമാണ് പുനര്‍നിർമാണത്തിന് വിനിയോഗിക്കാന്‍ ലഭിക്കുക. യഥാര്‍ഥ നഷ്ടം കണക്കിലെടുത്താല്‍ ഈ തുക പുനര്‍നിർമാണത്തിന് അപര്യാപ്തമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsfloodmalayalam newsProject fund
News Summary - Project fund cut down by kerala government-Kerala news
Next Story