പദ്ധതി വിനിയോഗം 70 ശതമാനത്തിലൊതുങ്ങി
text_fieldsതിരുവനന്തപുരം: കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെ സംസ്ഥാനത്തെ പദ്ധതി വിനിയോഗ ം 70 ശതമാനത്തിലൊതുങ്ങി. ട്രഷറി ഇടപാടുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോ ടെ അവസാന ദിവസങ്ങളിൽ പണത്തിെൻറ കുത്തൊഴുക്ക് ദൃശ്യമായില്ല. കേന്ദ്രത്തിൽനിന്ന് ല ഭിച്ച നികുതിവിഹിതവും ചില സർക്കാർ സ്ഥാപനങ്ങൾ ട്രഷറിയിലേക്ക് നടത്തിയ നിേക്ഷപവും കൊണ്ടാണ് അവസാനദിനം പിടിച്ചുനിന്നത്. അവസാന ബില്ലുകളിൽ ഏറെയും ട്രഷറി ക്യൂവിലേക്ക് മാറ്റിയിട്ടുണ്ട്. 29150 കോടിയുടെ സംസ്ഥാന പദ്ധതിയിൽ 20395.04 കോടിയാണ് വിനിയോഗം. 69.97 ശതമാനം വരും ഇത്.
മൊത്തം പദ്ധതി 37247.99 കോടിയുടേതാണ്. ഇതിെൻറ വിനിയോഗം 70.74 കോടി രൂപയും. തദ്ദേശ സ്ഥാപനങ്ങളുടെ വിനിയോഗം ഇക്കുറി ഏറെ മെച്ചപ്പെട്ടു. 7000 കോടിയുടെ പദ്ധതിയിൽ 81.28 ശതമാനവും വിനിയോഗിച്ചു. കേന്ദ്ര സഹായത്തോടെയുള്ള 8097.99 കോടിയിൽ 73.53 ശതമാനമേ വിനിയോഗിച്ചുള്ളൂ. സമീകാലത്തെ ഏറ്റവും മോശയമായ പദ്ധതി പ്രവർത്തനമാണ് ഇത്തവണത്തേത്. 15-16ൽ 82.29 ശതമാനം, 16-17ൽ 84.15, 17-18ൽ 90.25 എന്നിങ്ങനെയായിരുന്നു. അതേസമയം പ്രളയത്തിെൻറ സാഹചര്യത്തിൽ ഇക്കുറി ചില വകുപ്പുകളിലെ 20 ശതമാനം പദ്ധതികൾ വെട്ടിക്കുറച്ചിരുന്നു. ഇത് 2000 കോടിയോളം വരും. പിന്നാക്ക സമുദായ വകുപ്പാണ് ഇക്കുറി ഏറ്റവുംകൂടുതൽ വിനിയോഗം നടത്തിയത്. 259.71 ശതമാനമാണ് വിനിയോഗം.
സഹകരണവകുപ്പ് 234.52 ശതമാനവും ഗതാഗതവകുപ്പ് 138.49 ശതമാനവും മരാമത്ത് വകുപ്പ് 118.71 ശതമാനവും വിനിയോഗിച്ചു. തുറമുഖ വകുപ്പിലെ വിനിയോഗം 109.08 ശതമാനമാണ്. എന്നാൽ നിരവധി വകുപ്പുകൾ 50 ശതമാനംപോലും വിനിയോഗിക്കാൻ തയാറായില്ല. ഇതിൽ 2.82 ശതമാനം വിനിയോഗിച്ച ഭവന വകുപ്പും 6.43 ശതമാനം നിനിയോഗിച്ച പൊതുഭരണവുമാണ് ഏറ്റവും പിന്നിൽ. അവസാനദിനങ്ങളിൽ സെക്രേട്ടറിയറ്റിലെ ഇ-ഒാഫിസ് സംവിധാനവും മെല്ലെപ്പോക്കിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.