ഐ.എൻ.എല്ലിൽ പി.എസ്.സി ബോർഡ് അംഗത്വ കോഴ വിവാദം
text_fieldsകോഴിക്കോട്: ഐ.എൻ.എല്ലിലെ വിഭാഗീയതക്കു പിന്നാലെ പി.എസ്.സി ബോർഡ് അംഗത്വ വിവാദവും. പാർട്ടിക്ക് ലഭിച്ച പി.എസ്.സി ബോർഡ് അംഗത്വം സമദിന് നൽകിയതിൽ സാമ്പത്തിക ഇടപാട് നടെന്നന്ന ആരോപണവുമായി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഇ.സി. മുഹമ്മദ് രംഗത്തെത്തി. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കോഴിക്കോട്ട് ചേർന്ന സംസ്ഥാന സമിതിയിൽ ചർച്ചക്ക് അവസരം നൽകിയില്ലെന്നും ഇ.സി. മുഹമ്മദ് പറഞ്ഞു.
യോഗത്തിൽ തുടക്കം മുതൽ തർക്കമായിരുന്നു. ഇൗ അവസ്ഥയിൽ പാർട്ടിയിൽ തുടരാൻ പഴയ എൻ.എസ്.സിക്കാർക്ക് സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ അർഹമായ പദവികൾ ലഭിച്ചില്ലെന്നാണ് എൻ.എസ്.സിയിൽനിന്ന് ഐ.എൻ.എല്ലിൽ േചർന്നവരുടെ പരാതി. ഇൗ സാഹചര്യത്തിൽ എൻ.എസ്.സി പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ ശക്തമായി. അതിെൻറ ഭാഗം കൂടിയാണ് കൊടുവള്ളിയിൽനിന്നുള്ള പുതിയ നീക്കം.
പാർട്ടിവിടാൻ തീരുമാനിച്ചവർ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സമദിന് പദവി നൽകിയത്. സർക്കാർ സർവിസിലുള്ളവരെ മാത്രമേ മെംബർ സ്ഥാനത്തേക്ക് പരിഗണിക്കൂ. 15 പേരെ അഭിമുഖം നടത്തിയാണ് സമദിനെ പരിഗണിച്ചത്. എൻ.എസ്.സിയെ പാർട്ടിയിൽ ലയിപ്പിച്ചത് വലിയ ബാധ്യതയാണ്. പാർട്ടിക്കെതിരെ നികൃഷ്ടമായ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
അന്വേഷിക്കണം –പി.കെ. ഫിറോസ്
കോഴിക്കോട് : പി.എസ്.സി മെംബര്‍ സ്ഥാനം ലഭിക്കാന്‍ 40 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവത്തെകുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മറ്റു പദവികളും ഇതുപോലെ വില്പനക്ക് വെക്കാനാണ് ഐ.എല്‍.എല്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് സെക്രേട്ടറിയറ്റ് മെംബര്‍ പറഞ്ഞത്. ഇക്കാര്യം അന്വേഷിക്കണം. പി.എസ്.സി മെംബര്‍ സ്ഥാനത്തിന് കോഴ കൊടുക്കുമ്പോള്‍ അത് വസൂലാക്കാന്‍ ഉദ്യോഗാർഥികളില്‍നിന്ന് പണം ഈടാക്കാൻ ഇവര്‍ ശ്രമിക്കുമെന്നും ഫിറോസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.