Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലാവധി...

കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റുകൾ നീട്ടില്ലെന്ന് പി.എസ്.സി

text_fields
bookmark_border
കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റുകൾ നീട്ടില്ലെന്ന് പി.എസ്.സി
cancel

തിരുവനന്തപുരം: 2016 ഡിസംബർ 30ന് കാലാവധി പൂർത്തിയാക്കിയ റാങ്ക് ലിസ്റ്റുകൾകൂടി ആറ് മാസത്തേക്ക് നീട്ടണമെന്ന സർക്കാർ ശിപാർശ പി.എസ്.സി തള്ളി. കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകൾ പുനരുജ്ജീവിപ്പിക്കാൻ ചട്ടപ്രകാരം സാധിക്കില്ലെന്ന് സർക്കാറിനെ അറിയിക്കും. ഹയർ സെക്കൻഡറി ഇംഗ്ലീഷ് അടക്കം അനവധി ലിസ്റ്റുകളിലെ ഉദ്യോഗാർഥികൾക്ക് ഇത് തിരിച്ചടിയായി. ഒരിക്കലെങ്കിലും കാലാവധി നീട്ടിയ റാങ്ക് പട്ടികകൾ വീണ്ടും ദീർഘിപ്പിക്കേണ്ടെന്നും 31-^12^-2016 തീയതിയിൽ കൃത്യമായി മൂന്നുവർഷം തികയുന്നവ മാത്രം നീട്ടണമെന്നും സർക്കാർ നേരത്തേ കമീഷനെ അറിയിച്ചിരുന്നു.

ഇൗ തീരുമാനം കമീഷൻ 30^-12^-2016 ന് അംഗീകരിച്ചു. ഇതിലൂടെ ലിസ്റ്റുകൾ ഒരുദിവസം മുതൽ 179 ദിവസംവരെ ദീർഘിപ്പിച്ചു. എന്നാൽ, ഹയർ സെക്കൻഡറി ഇംഗ്ലീഷ് അടക്കം ചില ലിസ്റ്റുകളുടെ കാലാവധി ഡിസംബർ 30നാണ് മൂന്നുവർഷം പൂർത്തിയായത്. എന്നാൽ, 31ന് നിലവിലുള്ളവക്കാണ് നീട്ടി നൽകിയത്. ഇതിൽ ഡിസംബർ 30ന് കാലാവധി അവസാനിക്കുന്നവ ഉൾപ്പെട്ടില്ല. അവക്കും ലിസ്റ്റ് നീട്ടിക്കിട്ടാൻ അർഹതയുണ്ടായിരുന്നു. എന്നാൽ, ഏതെങ്കിലും ഒരു ദിവസം (കട്ട് ഒാഫ് ഡേറ്റ്) പ്രകാരം മാത്രമേ കമീഷന് കാലാവധി നീട്ടാനാകൂ. ഡിസംബർ 30ന് കാലാവധി തീർന്ന ലിസ്റ്റുകൾക്ക് ഇത് തിരിച്ചടിയായി. ഇൗ സാഹചര്യത്തിലാണ് ആ ദിവസം അവസാനിച്ച ലിസ്റ്റുകളെ കൂടി പരിഗണിക്കണമെന്ന് സർക്കാർ ശിപാർശ നൽകിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc
News Summary - psc
Next Story