ഡിവൈ.എസ്.പിയുടെ സസ്പെൻഷനെതിരെ പി.വി. അൻവർ; 'ആർ.എസ്.എസ് നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ് സസ്പെൻഷൻ'
text_fieldsമഞ്ചേരി: കാസർകോട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.ഐ. ഷാജിയെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ യഥാർഥ പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കണ്ടെത്തിയത് എം.ഐ. ഷാജിയാണെന്നും ആർ.എസ്.എസ് നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ് സസ്പെൻഷനെന്നും അൻവർ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസും ആർ.എസ്.എസും തമ്മിലുള്ള അവിഹിതബന്ധമാണ് സസ്പെൻഷനു പിന്നിൽ. തന്നെ കണ്ടതിന്റെ പേരിലാണ് ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്തതെങ്കിൽ മറ്റു പൊലീസുകാർക്കെതിരെയും നടപടി വേണ്ടേ. ഷാജി സമർപ്പിച്ച റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രമാണ് ഞാൻ പുറത്തുവിട്ടത്.
അത് കോടതിയിൽ സമർപ്പിച്ച രേഖയാണ്. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ ബോധപൂർവശ്രമം നടക്കുന്നുണ്ടെന്നും മാർച്ച് 31നകം തീരുമാനമുണ്ടായില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്നും പി.വി. അൻവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.