Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്തരവാദിത്തം...

ഉത്തരവാദിത്തം കോർപ്പറേഷനെന്ന് റെയിൽവേ; പരസ്‌പരം പഴിചാരി റെയിൽവേയും മേയറും

text_fields
bookmark_border
ഉത്തരവാദിത്തം കോർപ്പറേഷനെന്ന് റെയിൽവേ; പരസ്‌പരം പഴിചാരി റെയിൽവേയും മേയറും
cancel

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്‌ വൃത്തിയാക്കുന്നത്​ സംബന്ധിച്ച്​ റെയിൽവേയും കോർപറേഷനും തമ്മിൽ അവകാശത്തർക്കം. തോട് വൃത്തിയാക്കുന്നതിൽ റെയിൽവേ അലംഭാവമുണ്ടായെന്ന മേയർ ആര്യാ രാജേന്ദ്രന്റെ ആരോപണങ്ങൾ റെയിൽവേ എ.ഡി.ആർ.എം എം.ആർ. വിജി തള്ളി.

റെയിൽവേയുടെ ഭാഗത്തുള്ള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപറേഷനാണെന്ന്‌ അവർ പറഞ്ഞു. റെയിൽവേ ട്രാക്കിനടിയിലൂടെ കടന്നുപോകുന്ന ടണൽ വൃത്തിയാക്കാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്തിന്​ റെയിൽവേ മറുപടി നൽകിയില്ലെന്ന മേയറുടെ ആരോപണവും അവർ നിഷേധിച്ചു. മേയറുടെ ഈ വാദം പച്ചക്കള്ളമാണെന്നും ഭാവിയിലും ടണൽ വൃത്തിയാക്കാൻ കോർപറേഷന് ഒരു തടസ്സവും ഉണ്ടാവില്ലെന്നും റെയിൽവേ വിശദീകരിക്കുന്നു.

റെയിൽവേ വെള്ളം മാത്രമാണ്‌ തോട്ടിലേക്ക്‌ ഒഴുക്കുന്നത്‌. മറ്റ്​ മാലിന്യമൊന്നും തോട്ടിൽ കളയാറില്ല. 2015ലും 2017ലും 2019ലും കോർപറേഷൻ തന്നെയാണ്‌ ഈ ഭാഗം ക്ലീൻ ചെയ്‌തത്‌. ഇത്തവണ അവർ അസൗകര്യം പറഞ്ഞതുകൊണ്ടുമാത്രമാണ്‌ റെയിൽവേ ഏറ്റെടുത്തതെന്നും റെയിൽവേ വിശദീകരിച്ചു. എന്നാൽ പിറ്റ്​ലൈനിന് താഴെയുള്ള മാല്യന്യത്തി​െന്‍റ ചുമതല റെയിൽവേക്ക്​ തന്നെയെന്ന് മേയർ വ്യക്തമാക്കി. മാലിന്യസംസ്കരണം സംബന്ധിച്ച് റെയിൽവേ മറുപടി പറയേണ്ടിവരുമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railwaymayorcanal mishap
News Summary - Railways that the corporation is responsible
Next Story