അണക്കെട്ടുകൾ നിറയുന്നു; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ വരുംദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. നാശംവിതച്ച് തുടരുന്ന മഴയിൽ മരണം മൂന്നായി. മലപ്പുറം പള്ളിക്കലിൽ രണ്ട് കുട്ടികളും കൊല്ലം തെൻമലയിൽ വയോധികനുമാണ് മരിച്ചത്. പള്ളിക്കൽ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ് വാന (എട്ട്), റിൻസാന (ഏഴുമാസം) എന്നിവരാണ് വീട് തകർന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് ഗോവിന്ദരാജ് (65) എന്നയാളാണ് മരിച്ചത്.
മഴ കനത്തതോടെ അണക്കെട്ടുകൾ നിറയുന്നു. ഇടുക്കി അടക്കം വലിയ അണക്കെട്ടുകളിൽ സുരക്ഷിത നിലയിലാണ് ജലനിരപ്പ്. വൈദ്യുതി ബോർഡിെൻറ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 84 ശതമാനം വെള്ളമുണ്ട്. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി 85 ശതമാനം നിറഞ്ഞു. ശബരിഗിരി പദ്ധതിയിലെ പമ്പ-കക്കി അടക്കം അണക്കെട്ടുകളിൽ 84 ശതമാനം വെള്ളമുണ്ട്. ഷോളയാർ 98, ഇടമലയാർ 84, കുണ്ടള 91, മാട്ടുപ്പെട്ടി 91, കുറ്റ്യാടി 40, താരിയോട് 82, ആനയിറങ്കൽ 74, പൊന്മുടി 77, നേര്യമംഗലം 97, പെരിങ്ങൽ 89, േലാവർപെരിയാർ 100 ശതമാനം എന്നിങ്ങനെയാണ് വൈദ്യുതി ബോർഡ് അണക്കെട്ടുകളിലെ ജലനിരപ്പ്.
ജലവിഭവ വകുപ്പിെൻറ മംഗലം, വഴാനി, പിച്ചി, മീങ്കര, ചുള്ളിയാർ, നെയ്യാർ, പോത്തുണ്ടി, ചിമ്മണി ഡാമുകൾ തുറന്നു. മറ്റ് നിരവധി അണക്കെട്ടുകളിലും ജലനിരപ്പ് കുറക്കാൻ ക്രമീകരണമായി. െപരിങ്ങൽകുത്ത്, കല്ലാർകുട്ടി അടക്കമുള്ളവ തുറന്നു. ജലനിലയങ്ങളിൽ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു.
കനത്തമഴയെ തുടര്‍ന്ന ഏത് അടിയന്തര സാഹചര്യവും േനരിടാൻ സംസ്ഥാനം സജ്ജെമന്ന് മന്ത്രി കെ. രാജന് അറിയിച്ചു. വിവിധ ഏജന്‍സികളുടെ ഏകോപനം ഉറപ്പാക്കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് ടീമുകള്‍ വിവിധ ഇടങ്ങളിലായി ക്യാമ്പ് ചെയ്യുന്നു. കരസേനയും പ്രതിരോധ സേനയും സാഹചര്യങ്ങളെ നേരിടാൻ തയാറാണെന്നും കലക്ടർമാരുടെ യോഗത്തിന് ശേഷം മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയാറെടുപ്പുകള്‍ നടത്താൻ കെ.എസ്.ഇ.ബി, ജലസേചന വകുപ്പുകള്‍ക്ക് നിർദേശം നല്‍കി. പൊലീസും, അഗ്നിരക്ഷ സേനയും സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്ത്തനങ്ങള്ക്ക്് സജ്ജമാകും. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാൻ മുന്‍ കരുതലിന് കെ.എസ്.ഇ.ബിക്ക് നിർദേശം നല്‍കി.
ഓറഞ്ച് അലർട്ട്
ഒക്ടോബർ 12: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
13: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
14: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
യെല്ലോ അലർട്ട്
ഒക്ടോബർ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
13: ആലപ്പുഴ, കോട്ടയം
14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്
15: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കണ്ണൂർ, കാസർകോട്
16: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
Live Updates
- 12 Oct 2021 4:10 PM GMT
ഏത് സാഹചര്യവും േനരിടാൻ സജ്ജം –മന്ത്രി
തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന ഏത് അടിയന്തര സാഹചര്യവും േനരിടാൻ സംസ്ഥാനം സജ്ജെമന്ന് മന്ത്രി കെ. രാജന്. വിവിധ ഏജന്‍സികളുടെ ഏകോപനം ഉറപ്പാക്കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് ടീമുകള്‍ വിവിധ ഇടങ്ങളിലായി ക്യാമ്പ് ചെയ്യുന്നു. കരസേനയും പ്രതിരോധ സേനയും സാഹചര്യങ്ങളെ നേരിടാൻ തയാറാണെന്നും കലക്ടർമാരുടെ യോഗത്തിന് ശേഷം മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അറബിക്കടലിലെ ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. പടിഞ്ഞാറെ പസഫിക് സമുദ്രത്തിലെ കൊമ്പസു ചുഴലിക്കാറ്റിെൻറ സ്വാധീനം തുടരുന്നു. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെടാനും ഒക്ടോബര്‍ 15ഓടെ ശക്തിപ്രാപിച്ച് ആന്ധ്ര-ഒഡിഷ തീരത്തെ കരയിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്.
ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയാറെടുപ്പുകള്‍ നടത്താൻ കെ.എസ്.ഇ.ബി, ജലസേചന വകുപ്പുകള്‍ക്ക് നിർദേശം നല്‍കി. പൊലീസും, അഗ്നിരക്ഷ സേനയും സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്ത്തനങ്ങള്ക്ക്് സജ്ജമാകും. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാൻ മുന്‍ കരുതലിന് കെ.എസ്.ഇ.ബിക്ക് നിർദേശം നല്‍കി.
- 12 Oct 2021 4:09 PM GMT
അണക്കെട്ടുകൾ നിറയുന്നു; ഏത് സാഹചര്യവും േനരിടാൻ സജ്ജമെന്ന്
തിരുവനന്തപുരം: മഴ കനത്തതോടെ അണക്കെട്ടുകൾ നിറയുന്നു. സംഭരണശേഷി കുറഞ്ഞ നിരവധി അണെക്കട്ടുകൾ തുറന്നു. ഇടുക്കി അടക്കം വലിയ അണക്കെട്ടുകളിൽ സുരക്ഷിത നിലയിലാണ് ജലനിരപ്പ്. വൈദ്യുതി ബോർഡിെൻറ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 84 ശതമാനം വെള്ളമുണ്ട്. 3490.57 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമാണിത്. നീരൊഴുക്ക് ശക്തമായി തുടരുന്നു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി 85 ശതമാനം നിറഞ്ഞു. ശബരിഗിരി പദ്ധതിയിലെ പമ്പ-കക്കി അടക്കം അണക്കെട്ടുകളിൽ 84 ശതമാനം വെള്ളമുണ്ട്. ഷോളയാർ 98, ഇടമലയാർ 84, കുണ്ടള 91, മാട്ടുപ്പെട്ടി 91, കുറ്റ്യാടി 40, താരിയോട് 82, ആനയിറങ്കൽ 74, പൊന്മുടി 77, നേര്യമംഗലം 97, പെരിങ്ങൽ 89, േലാവർപെരിയാർ 100 ശതമാനം എന്നിങ്ങനെയാണ് വൈദ്യുതി ബോർഡ് അണക്കെട്ടുകളിലെ ജലനിരപ്പ്.
ജലവിഭവ വകുപ്പിെൻറ മംഗലം, വഴാനി, പിച്ചി, മീങ്കര, ചുള്ളിയാർ, നെയ്യാർ, പോത്തുണ്ടി, ചിമ്മണി ഡാമുകൾ തുറന്നു. മറ്റ് നിരവധി അണക്കെട്ടുകളിലും ജലനിരപ്പ് കുറക്കാൻ ക്രമീകരണമായി. െപരിങ്ങൽകുത്ത്, കല്ലാർകുട്ടി അടക്കമുള്ളവ തുറന്നു. ജലനിലയങ്ങളിൽ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു. ഇടുക്കിയിൽ 10.27 ദശലക്ഷം യൂനിറ്റും ശബരിഗിരിയിൽ 5.41 ദശലക്ഷം യൂനിറ്റുമാണ് തിങ്കളാഴ്ച ഉൽപാദനം. കുറ്റ്യാടി, നേര്യമംഗലം, പെരിങ്ങൽകുത്ത്, േലാവർപെരിയാർ അടക്കമുള്ളവയിൽ പരമാവധി ഉൽപാദനം നടക്കുന്നുണ്ട്.
- 12 Oct 2021 1:41 PM GMT
തോരാമഴ: കൊയിലാണ്ടിയിൽ 79 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി
കൊയിലാണ്ടി: തോരാമഴ താലൂക്കിൽ കനത്ത നാശം വിതച്ചു. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ നിർത്താതെ പെയ്തതോടെ വെള്ളം ഇരച്ചുയർന്നു. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 79 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി താമസിപ്പിച്ചു. 12 വീടുകൾ ഭാഗികമായി തകർന്നു. മൂന്നു കിണറുകൾ ഇടിഞ്ഞു.
ഗ്രാമീണ റോഡുകൾ മിക്കതും വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചു. ദേശീയ-സംസ്ഥാന പാതകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും നാശം വന്നത് വൈദ്യുതി വിതരണത്തെ ബാധിച്ചു.
- 12 Oct 2021 1:12 PM GMT
പേരാമ്പ്രയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു
ചൊവ്വാഴ്ച്ച രാവിലെ മുതൽ പെയ്ത കനത്ത മഴയില്‍ പേരാമ്പ്രയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ ലക്ഷ്മി അമ്മയുടെ വീടാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. വീടിന് പിന്‍ഭാഗത്തെ മണ്ണുകൊണ്ടുള്ള കൈയ്യാലയാണ് മഴയില്‍ ഇടിഞ്ഞത്.
- 12 Oct 2021 11:23 AM GMT
മഴയില്‍ വീട് തകര്‍ന്നു
കോടാലി: കനത്ത മഴയെ തുടര്‍ന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ മുരിക്കുങ്ങലില്‍ വീടി തകര്‍ന്ന് വീണു. മുരുക്കുങ്ങല്‍ ചാണാശേറി ലെനിന്‍റെ ഓടിട്ട വീടാണ് ചൊവ്വാഴ്ച രാവിലെ മേല്‍ക്കൂര തകര്‍ന്ന് വീണത്.
സംഭവ സമയത്ത് വീടിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
- 12 Oct 2021 10:46 AM GMT
അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ; ഗതാഗതം തടസപെട്ടു
പാലക്കാട് അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ. വലിയ പാറകൾ വീണ് ഗതാഗതം തടസപെട്ടു. പുലർച്ചെ മുതൽ നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. പാലക്കാട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് ഇന്നലെ രാത്രി മുതൽ പെയ്യുന്നത്. അട്ടപ്പാടി ചുരം പൂർണമായി സ്തംഭിച്ചു. യാത്രാക്കാർക്ക് ഇരു വശത്തിലേക്കുമുള്ള ഗതാഗതം തടസപെട്ടിരിക്കുകയാണ്. നെല്ലിപുഴ, ചങ്ങലിനി പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. മണ്ണാർക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്. ജില്ലയില്‍ നാല് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
- 12 Oct 2021 10:40 AM GMT
ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
ആമ്പല്ലൂര്‍: ചിമ്മിനി ഡാമിന്‍റെ നാല് ഷട്ടറുകളും 7.5 സെന്‍റിമീറ്റര്‍ ഉയര്‍ത്തി. നേരത്തെ ഷട്ടറുകള്‍ 5 സെ.മീ വീതം ഉയര്‍ത്തിയിരുന്നു. ചിമ്മിനിയില്‍ 10 സെന്‍റി മീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള അനുമതിയുണ്ട്. ഇനിയും കനത്ത മഴ തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാം.
ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ചൊവാഴ്ച ഉച്ചയോടെ മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മണിക്കൂറില്‍ മൂന്ന് സെന്‍റി മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
- 12 Oct 2021 9:54 AM GMT
കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.
ഓറഞ്ച് അലർട്ട്
ഒക്ടോബർ 12: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
13: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
14: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
യെല്ലോ അലർട്ട്
ഒക്ടോബർ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
13: ആലപ്പുഴ, കോട്ടയം
14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്
15: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കണ്ണൂർ, കാസർകോട്
16: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- 12 Oct 2021 7:27 AM GMT
മഴയിൽ കിണർ താഴ്ന്നു
കാളികാവ് (മലപ്പുറം): കനത്ത മഴയിൽ കിണർ താഴ്ന്നു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ വലിയപറമ്പ് കുരിക്കൾ ഉണ്ണി മൊയ്തീന്‍റെ ഉടമസ്ഥതയിലുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. 13 റിങ്ങുകളും മോട്ടോർ അടക്കമുള്ള സാമഗ്രികളും കിണറ്റിലാഴ്ന്നു.
- 12 Oct 2021 7:23 AM GMT
മലപ്പുറം കോട്ടക്കുന്നിൽ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലാണ് നടപടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.