Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃക്കാക്കര...

തൃക്കാക്കര ബലാത്സംഗക്കേസ്: സി.ഐ സുനു അവധിയിൽ പ്രവേശിച്ചു

text_fields
bookmark_border
തൃക്കാക്കര ബലാത്സംഗക്കേസ്: സി.ഐ സുനു അവധിയിൽ പ്രവേശിച്ചു
cancel

കോഴിക്കോട്: തൃക്കാക്കരയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ സുനു അവധിയിൽ പ്രവേശിച്ചു. പത്ത് ദിവസത്തേക്കാണ് അവധിയെടുത്തത്. ഞായറാഴ്ച രാവിലെ സ്റ്റേഷനിലെത്തി വുണ്ടും ചുമതലയേറ്റ സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ എ.ഡി.ജി.പി നിർദേശിക്കുകയായിരുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി വേണമെന്ന റിപ്പോർട്ട് നിലനിൽക്കെയാണ് ഇന്ന് വീണ്ടും ചുമതലയേറ്റെടുത്തത്. ഇത് വിവാദമായതോടെയാണ് സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്.

സി.ഐ സുനു ഉൾപ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്ന തൃക്കാക്കര സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് ഒരാഴ്ച മുമ്പ് സുനുവിനെ സ്റ്റേഷനിലെത്തി തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് സംഘം നാടകീയമായി കസ്റ്റഡിയിലെടുത്തത്. പത്ത് പേരെയാണ് കേസിൽ പ്രതിചേർത്തത്. ഇതിൽ മൂന്നാം പ്രതിയാണ് പി.ആർ സുനു. നാല് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും മതിയായ തെളിവുകളുടെ അഭാവത്തിൽ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു. ഇതോടെയാണ് സുനു ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും ചുമതലയേറ്റത്. സുനുവിനെതിരെ ബലാത്സംഗമടക്കം ആറ് കേസുകൾ നിലവിലുണ്ട്. ഒമ്പത് തവണ വകുപ്പുതല നടപടിക്കും വിധേയനായിട്ടുണ്ട്.

അതേസമയം, തനിക്കെതിരായ പരാതി വ്യാജമാണെന്നാണ് പി.ആർ സുനു പറയുന്നത്. പരാതിക്കാരിയെ അറിയില്ലെന്നും പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police CIrape casePR Sunu
News Summary - Rape case accused CI went on leave
Next Story