Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനക്കേസ്:...

പീഡനക്കേസ്: രഞ്ജിത്തിനെ ചോദ്യംചെയ്തു

text_fields
bookmark_border
renjith
cancel
camera_alt

സംവിധായകൻ രഞ്ജിത്ത് എറണാകുളം കോസ്റ്റൽ എ.ഐ.ജിയുടെ ഓഫിസിൽനിന്ന് ചോദ്യംചെയ്യലിനുശേഷം പുറത്തേക്കുവരുന്നു 

കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ച് ബംഗാളി നടിയുടെ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യംചെയ്തു. എറണാകുളം മറൈൻഡ്രൈവിലെ തീരദേശ ഐ.ജിയുടെ ഓഫിസിൽ നടന്ന ചോദ്യംചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടു. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പിമാരടക്കം പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെ 11ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിന് ഹാജരായത്. ‘പാലേരി മാണിക്യ’ത്തിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ തനിക്കുനേരെ ചിത്രത്തിന്‍റെ സംവിധായകനായ രഞ്ജിത്ത് കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഈ കേസിൽ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തീർപ്പാക്കിയിരുന്നു. സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ബംഗളൂരുവിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവും രംഗത്തെത്തിയിരുന്നു. ഈ കേസിൽ കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ല കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

അന്വേഷണ സംഘം വിളിച്ചിട്ടാണ് വന്നതെന്ന് മാത്രമാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ചോദ്യംചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും പ്രതികരിക്കാൻ തയാറായില്ല. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായാൽ കുറ്റാരോപിതരെ ചോദ്യംചെയ്തു തുടങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തേ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RanjithRape CaseHema Committe Report
News Summary - rape case: Ranjith questioned
Next Story