Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala highcourt
cancel
Homechevron_rightNewschevron_rightKeralachevron_rightന്യൂനപക്ഷ മെറിറ്റ്...

ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്പിലെ 80:20 അനുപാതം: ഹൈകോടതി റദ്ദാക്കിയത് മൂന്ന് ഉത്തരവുകൾ

text_fields
bookmark_border

കൊച്ചി: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്ക് അനുവദിക്കുന്ന മെറിറ്റ് സ്‌കോളർഷിപ് 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്ത സംസ്ഥാന സർക്കാറിെൻറ മൂന്ന് ഉത്തരവുകളാണ് ഹൈകോടതി റദ്ദാക്കിയത്. കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച എല്ലാ വിഭാഗക്കാർക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യണമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.

ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് ക്ഷേമ പദ്ധതികൾ നടപ്പാക്കുമ്പോൾ സർക്കാർ ഒരു സമുദായത്തിന് മാത്രമായി മുൻഗണന നൽകുന്നെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.

മുസ്ലിംകൾക്ക് മാത്രമായി ആദ്യം അനുവദിച്ച പദ്ധതിയിൽ ലത്തീൻ കത്തോലിക്ക വിഭാഗത്തെയും മറ്റ് പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തുകയായിരുന്നു. പിന്നീടാണ് ഇതിെൻറ വിതരണത്തിന് 80:20 എന്ന അനുപാതം സ്വീകരിച്ചത്. മുസ്ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര, പ്രഫഷനൽ കോഴ്സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രതിവർഷം യഥാക്രമം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്കോളർഷിപ്പുകൾ അനുവദിക്കുന്നതായി 2008 ആഗസ്റ്റ് 16നാണ് ഇത് സംബന്ധിച്ച ആദ്യ ഉത്തരവുണ്ടായത്.

ഇവർക്ക് ഹോസ്റ്റലിൽ താമസിച്ച് കോളജിൽ പഠിക്കാനും മത്സരപ്പരീക്ഷകൾക്ക് പഠിക്കാനും സ്റ്റൈപൻഡ് അനുവദിക്കാൻ 10 കോടി നീക്കിവെക്കുന്നതായും ഉത്തരവിട്ടു. പിന്നീട് 2011 ഫെബ്രുവരി 22ന് സ്റ്റൈപൻഡ് ആനുകൂല്യങ്ങൾ ലത്തീൻ കത്തോലിക്ക സമുദായത്തിനും മറ്റ് പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുംകൂടി ലഭ്യമാക്കുന്നതായി ഉത്തരവിറക്കി.

സി.എ, കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ് കോഴ്സുകൾ പഠിക്കാൻ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയുള്ള ന്യൂനപക്ഷ സമുദായാംഗങ്ങളായ കുട്ടികൾക്കായി 1.80 കോടിയുടെ സ്കോളർഷിപ് മുസ്ലിംകൾക്ക് 80 ശതമാനവും മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് 20 ശതമാനവുമെന്ന തോതിൽ നൽകുമെന്നതായിരുന്നു 2015 മേയ് എട്ടിലെ ഉത്തരവ്. ആകെയുള്ള സ്കോളർഷിപ്പുകളുടെ എണ്ണത്തിൽ 30 ശതമാനം പെൺകുട്ടികൾക്ക് നൽകുമെന്നും വ്യക്തമാക്കി.

ഇത്തരമൊരു അനുപാതം വിവേചനപരമാണെന്ന ഹരജിക്കാരെൻറ വാദം കോടതി ശരിവെക്കുകയായിരുന്നു. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈന, ബുദ്ധമതക്കാരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൗ ആറ് സമുദായങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ന്യൂനപക്ഷ കമീഷൻ പ്രവർത്തിക്കേണ്ടത്.

എല്ലാ ന്യൂനപക്ഷ വിഭാഗത്തിെൻറയും സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ വികസനം സാധ്യമാവണം. ഇവരിൽ ഏതെങ്കിലുമൊന്നിനെ വേർതിരിച്ച് പ്രത്യേകമായി അവരുടെ താൽപര്യ സംരക്ഷണം സാധ്യമല്ല. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യാനുപാതികമായ സ്കോളർഷിപ് വിതരണമല്ല ഇപ്പോൾ നടപ്പാക്കിയിട്ടുള്ളത്.

സംസ്ഥാന സർക്കാറിെൻറ ഉത്തരവുകൾ വ്യക്തമായും വിവേചനപരമാണ്. ഇത് 1992ലെ കേന്ദ്ര ന്യൂനപക്ഷ കമീഷൻ ആക്ടിെലയും 2014ലെ കേരള ന്യൂനപക്ഷ കമീഷൻ ആക്ടിെലയും വ്യവസ്ഥകൾക്ക് യോജിക്കുന്നതല്ല. ആനുപാതികമല്ലാത്ത സ്കോളർഷിപ് സംവരണം ഭരണഘടനാവിരുദ്ധവും ഒരു നിയമത്തിെൻറയും പിൻബലമില്ലാത്തതുമാണ്.

ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാ തത്ത്വങ്ങളും ന്യൂനപക്ഷ കമീഷൻ നിയമങ്ങളും മറികടക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ല. ഇൗ സാഹചര്യത്തിൽ ഉത്തരവുകൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ച കോടതി സംസ്ഥാന ന്യൂനപക്ഷ കമീഷെൻറ ൈകവശമുള്ള ഏറ്റവും പുതിയ ജനസംഖ്യ കണക്ക് പ്രകാരം അംഗീകൃത ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ തുല്യമായി വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority welfare schemes
News Summary - Ratio of 80:20 in Minority Merit Scholarships: Three orders quashed by High Court
Next Story