Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ പുനഃസംഘടനയെ ചൊല്ലി മുസ്ലിംലീഗിൽ അസ്വസ്ഥത

text_fields
bookmark_border
re organisation, clash in pathanamthitta muslim league
cancel

പത്തനംതിട്ട: പുനഃസംഘടയെ ചൊല്ലി മുസ്ലിം ലീഗിൽ അസ്വസ്ഥത പുകയുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിെൻറ അടിസ്ഥാനത്തിലാണ് മറ്റ് ജില്ലക്കൊപ്പം പത്തനംതിട്ടയിലെ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചത്.

എന്നാൽ, വേണ്ടത്ര കൂടിയാലോചനയില്ലാതെയും മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് പുനഃസംഘടന നടത്തിയതെന്നാണ് വലിയ ഒരുവിഭാഗത്തിെൻറ ആരോപണം.

സീനിയോറിറ്റിയും പ്രവർത്തനപരിചയവുമുള്ള പലരും അവഗണിക്കപ്പെട്ടപ്പോൾ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി രഹസ്യബന്ധം പുലർത്തുന്ന പലരും പ്രധാന സ്ഥാനങ്ങളിൽ അവരോധിക്കപ്പെടുകയും ചെയ്തു. ഇതാണ് വലിയ പരാതികൾക്ക് ഇടയാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലയിൽനിന്ന് സംസ്ഥാന നേതൃത്വത്തിന് പരാതികൾ പ്രവഹിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ ജില്ലയിൽ ശക്തിതെളിയിച്ച് നേട്ടമുണ്ടാക്കിയപ്പോൾ മുസ്ലിംലീഗ് സമ്പൂർണ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. പത്തനംതിട്ട നഗരസഭയിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാതെവന്നതാണ് ലീഗിന് വലിയ തിരിച്ചടിയായത്. എസ്.ഡി.പി.ഐ മൂന്ന് സീറ്റ് നേടിയപ്പോഴാണ് ലീഗ് പൂജ്യത്തിലൊതുങ്ങിയത്.

ലീഗിെൻറ സ്ഥാനാർഥികളെ തോൽപിക്കാൻ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിെൻറ ചില നേതാക്കൾ തന്നെ രംഗത്തിറങ്ങിയെന്ന് ആക്ഷേപമുണ്ട്. മറുഭാഗത്ത് ഇടതുമുന്നണിയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ചില സി.പി.എം നേതാക്കളും പരിശ്രമിച്ചു. ഇതിനൊക്കെ കുടപിടിക്കുന്ന സമീപനമാണ് ഫലത്തിൽ ചില ലീഗ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ചിലർ പരസ്യമായി തന്നെ പാർട്ടി താൽപര്യങ്ങൾ അവഗണിച്ച് മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിച്ചു. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതി നൽകിയെങ്കിലും ഇതൊന്നും പുനഃസംഘടനയിൽ പരിഗണിക്കപ്പെട്ടില്ല. പുനഃസംഘടനയിൽ ഇത്തരത്തിലുള്ള ചിലർക്ക് ഉയർന്ന പദവികൾ ലഭിക്കുകയും ചെയ്തു.

പുനഃസംഘടനയിൽ പ്രവർത്തനപരിചയവും കഴിവും ഉള്ള നേതാക്കൾ പലരും അവഗണിക്കപ്പെട്ട വിഷയം ജില്ലയിലെ മുതിർന്ന നേതാക്കൾ തന്നെ സംസ്ഥാന നേതൃത്വത്തിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. മറ്റ് പാർട്ടിക്കാരുമായി രഹസ്യബന്ധം പുലർത്തുന്നവെര തിരിച്ചറിഞ്ഞ് പുറത്തുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടിയെ ജില്ലയിൽ വലിയ തകർച്ചയിലേക്ക് നയിക്കുമെന്നും ഇവർ ആശങ്കപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaudfmuslim league
News Summary - re organisation, clash in pathanamthitta muslim league
Next Story