Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎലപ്പുള്ളിയിലെ...

എലപ്പുള്ളിയിലെ മദ്യനിർമാണശാലയെ കൃഷി വകുപ്പും എതിർത്തുവെന്ന് രേഖകൾ

text_fields
bookmark_border
എലപ്പുള്ളിയിലെ മദ്യനിർമാണശാലയെ കൃഷി വകുപ്പും എതിർത്തുവെന്ന് രേഖകൾ
cancel

പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിർമാണശാലയെ കൃഷി വകുപ്പും എതിർത്തുവെന്ന് രേഖകൾ. കമ്പനി വാങ്ങിയ നെൽവയൽ ഉൾപ്പെടെയുള്ള ഭൂമി തരം മാറ്റി നൽകാൻ കഴിയില്ലെന്ന് ആദ്യം റിപ്പോർട്ട് സമർപ്പിച്ചത് കൃഷിവകുപ്പാണ്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമിതരം മാറ്റം അപേക്ഷ നിഷേധിച്ചത്.

പാലക്കാട് ആർ.ഡി.ഒയുടെ നിർദേശ പ്രകാരമാണ് എലപ്പുള്ളി കൃഷി ഓഫീസർ പരിശോധന നടത്തുകയും ഇത് ഡാറ്റാ ബാങ്കിൽ ഉൾപ്പട്ടതെന്ന് കണ്ടെത്തുകയും ചെയ്തത്. എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിലാണ് ഒയാസിസ് മദ്യനിർമാണ കമ്പനി 24 ഏക്കർ സ്ഥലം വാങ്ങിയത്. ഇതിൽ നാല് ഏക്കർ കൃഷിഭൂമിയാണ്. ഇത് തരം മാറ്റാനുള്ള കമ്പനിയുടെ അപേക്ഷ ആദ്യം തള്ളിയത് കൃഷിവകുപ്പാണ്.

ഇവിടെ 2008 വരെ നെൽകൃഷി നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. അതിനാൽ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. ഇവിടെ ഇനിയും കൃഷിയോഗ്യമാക്കാമെന്നുമാണ് റിപ്പോർട്ട്. 2024 ആഗസ്ത് 29 ന് നൽകിയ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമി തരം മാറ്റാനുള്ള കമ്പനിയുടെ അപേക്ഷ തള്ളിയത്.

കൃഷിയേയും കുടിവെള്ള ലഭ്യതയേയും ബാധിക്കുമെന്ന് കാണിച്ച് സി.പി.ഐ പാലക്കാട് ജില്ല എക്സ്ക്യൂട്ടീവ് പദ്ധതിക്കെതിരെ രൂക്ഷ എതിര്‍പ്പുന്നയിച്ചിരുന്നു. ഇതോടെ സി.പി.ഐ സംസ്ഥാന നേതൃത്വവും നിലപാട് മാറ്റത്തിന് നിര്‍ബന്ധിതരായി. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് ഒയാസിന്‍റെ അപേക്ഷ തള്ളുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agriculture departmentBreweryEllapully
News Summary - Records show that the agriculture department also opposed the brewery in Ellapully
Next Story