Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിൽ നിന്ന്...

സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് റിക്രൂട്ടിങ്: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടിക്ക് സാധ്യത

text_fields
bookmark_border
സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് റിക്രൂട്ടിങ്: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടിക്ക് സാധ്യത
cancel

കായംകുളം: സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലേക്ക് റിക്രൂട്ടിങ് ഏജന്റായി മാറിയെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടിക്ക് സാധ്യത. ഡി.വൈ.എഫ്.ഐ കരീലക്കുളങ്ങര മുൻ മേഖല സെക്രട്ടറിയും നിലവിൽ അംഗവുമായ ഷാനിന് എതിരെയാണ് നടപടി നിർദേശം ഉയർന്നത്.

അഡ്വ. ബിബിൻ സി. ബാബുവിന് വേണ്ടി ബി.ജെ.പിയിലേക്ക് പത്തിയൂരിൽ നിന്ന് സി.പി.എമ്മുകാരെ എത്തിച്ചത് ഇദ്ദേഹമാണെന്ന് പങ്കെടുത്തവർ വ്യക്തമാക്കിയത് സി.പി.എമ്മിന് നാണക്കേടായി മാറിയിരുന്നു. ബിപിൻ സി. ബാബുവിന് പാർട്ടിയിൽ ഇപ്പോഴുമുള്ള സ്വാധീനത്തിന് തെളിവായും സംഭവം മാറി.

ഈ സാഹചര്യത്തിൽ അടിയന്തിരമായി ചേർന്ന സി.പി.എം കരീലക്കുളക്കുളങ്ങര ലോക്കൽ കമ്മിറ്റിയിൽ വിഷയം ഗൗരവമുള്ള ചർച്ചക്ക് കാരണമായി. പാർട്ടി വിരുദ്ധ പ്രവർത്തനം വ്യക്തമായ സാഹചര്യത്തിൽ ഷാനിനെതിരെ കർശന നടപടി വേണമെന്ന അഭിപ്രായമാണ് കമ്മിറ്റിയിൽ ഉയർന്നത്.

തുടർന്ന് ഇതിൽ തീരുമാനം എടുക്കാൻ ഷാൻ അംഗമായ സ്പിന്നിംഗ് മിൽ ബ്രാഞ്ച് കമ്മിറ്റി വിളിച്ച് ചേർക്കാനും തീരുമാനിച്ചു. ബി.ജെ.പി പരിപാടിയിൽ പങ്കെടുത്ത കുടുംബമാണ് ഷാന് എതിരെ വെളിപ്പെടുത്തൽ നടത്തിയത്. ദരിദ്ര പശ്ചാത്തലത്തിലുള്ള കുടുംബത്തിന് വീട് നിർമിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFICPMbjpkayamkulam news
News Summary - Recruiting from CPM to BJP: Possible action against DYFI leader
Next Story