ആ സന്തോഷം അസ്തമിച്ചു; റൈഹയുടെ ആയുസ്സിെൻറ അതിർത്തിയിൽ
text_fieldsമൂവാറ്റുപുഴ: ചൊവ്വാഴ്ച ഉച്ചമുതൽ െഎഷത്ത് റൈഹ എന്ന 25കാരി ലോകം കീഴടക്കിയ സന്തോഷത്തിലായിരുന്നു. അമ്മയാകാനുള്ള അഞ്ചു വർഷത്തെ കാത്തിരിപ്പ് സഫലമാകുന്നു. പക്ഷേ, ആ സന്തോഷത്തിനും അവൾക്കും വിധി കരുതിവെച്ചത് മണിക്കൂറുകളുടെ ആയുസ്സ് മാത്രം. ഗർഭിണിയെന്നറിഞ്ഞ് മണിക്കൂറുകൾക്കകം നിയന്ത്രണംവിെട്ടത്തിയ കാർ ഭർത്താവിെൻറ കൺമുന്നിൽ െഎഷത്ത് റൈഹയുടെ ജീവനെടുത്തു.
മാലദ്വീപ് സ്വദേശികളായ െഎഷത്ത് റൈഹ--അസം മുഹമ്മദ് ദമ്പതികൾക്ക് വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികളുണ്ടായില്ല. ഇതിനുള്ള ചികിത്സക്കാണ് നാലു മാസം മുമ്പ്് മൂവാറ്റുപുഴയിലെത്തിയത്. പള്ളിച്ചിറങ്ങരയിൽ വീട് വാടകക്കെടുത്ത് താമസിച്ച് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലെ സബയ്ൻസ് ആശുപത്രിയിൽ ചികിത്സ തുടങ്ങി. യുവതി ഗർഭിണിയാണെന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഡോക്ടർമാർ സ്ഥിരീകരിച്ചു.
ചികിത്സയുടെ ഭാഗമായി രാത്രി 11നുള്ള കുത്തിവെപ്പെടുക്കാൻ െഎഷത്ത് ഭർത്താവിനും ബന്ധു െഎഷത്ത് അബ്ദുല്ലക്കുമൊപ്പം ആശുപത്രിയിലെത്തി. കുത്തിവെെപ്പടുത്തശേഷം താമസസ്ഥലത്തേക്ക് മടങ്ങാൻ ഓേട്ടായിൽ കയറുന്നതിനിടെ ആശുപത്രിക്കു മുന്നിൽ രാത്രി 12ഒാടെയാണ് അപകടം. നിയന്ത്രണംവിട്ടെത്തിയ കാർ ഓേട്ടായിൽ ഇടിക്കുകയായിരുന്നു.
െഎഷത്തിനും ബന്ധുവിനും പിന്നാലെ ഭർത്താവ് ഒാേട്ടായിൽ കയറുന്നതിനിടെയാണ് സംഭവം. കാർ കുറെ ദൂരം ഓേട്ടായെ വലിച്ചിഴച്ചശേഷം വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. ഒാടിക്കൂടിയവർ ഇവരെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐഷത്ത് മരിച്ചു.
പരിക്കേറ്റ െഎഷത്ത് അബ്ദുല്ല (48), ഓേട്ടാ ഡ്രൈവർ പായിപ്ര ചെളിക്കണ്ടത്തിൽ മുഹമ്മദ് (56) എന്നിവർ ചികിത്സയിലാണ്. െഎഷത്തിെൻറ മൃതദേഹം വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇവിടെത്തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.